Friday, March 14, 2014

ലോകസഭ തിരഞ്ഞെടുപ്പ് ---- കാസര്‍ക്കോട്

യു ഡി എഫ് ന്റെ വിജയം കൊതിക്കുന്ന കാസര്‍ക്കോട് 
------------------------------------------------------------
  
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കാസര്‍ക്കോട് മണ്ഡലത്തില്‍ വിജയിച്ചത് സിപിഎം ആണെന്ന് പറയുന്നതിനെക്കാളും ശരി ഏറ്റവും കൂടുതല്‍ ഒരേ കുടുംബത്തിലെ ആളുകളെ  വിജയിപ്പിച്ചു എന്നതാണ്.. പതിനാറാം ലോകസഭ തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്.. കാസര്‍ക്കോട് ഉള്‍ക്കൊള്ളുന്ന പ്രദേശത്തു നിന്നും ലോക്സഭയിലേക്കു ആദ്യം നാല് തവണ പോയത് ശ്രീ എ കെ ജി ആയിരുന്നു. രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ടായ ആളുകളുടെ മണ്ണാണ് കാസര്‍ക്കോട്.. സിപിഎം സ്ഥാനാര്‍ഥി ലിസ്റ്റില്‍ അവസാന മൂന്നു തിരഞ്ഞെടുപ്പിലും കടന്നു വന്നത് എ കെ ജി യുടെ മരുമകന്‍ ആയ ശ്രീ കരുണാകരന്‍ ആണ്... ഒരേ കുടുംബത്തിലെ ആളുകള്‍ക്ക് മാത്രം റിസര്‍വ് ചെയ്യപ്പെട്ട സീറ്റായി മാറിയിരിക്കുകയാണ് കാസര്‍ക്കോട്.. കാസര്‍ക്കോട് ഇടതു മുന്നണിയുടെ ഉറച്ച മണ്ഡലം ആണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി ആയരുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിനെ മത്സരിക്കാന്‍ ശ്രീ എ കെ ജി വെല്ലുവിളിച്ച മണ്ഡലമാണിത്.. പക്ഷെ സിപിഎം ന്റെ സമുന്നതനായ ശ്രീ ഇ കെ നായനാര്‍ പോലും ഇവിടെ പരാജയപ്പെട്ടിട്ടും ഉണ്ട്.. അന്ന് നായനാരെ പരാജയപ്പെടുത്തിയത് കണ്ണൂര്‍ കാരനായ കടന്നപ്പള്ളി രാമച്ചന്ദ്രനായിരുന്നു.. ഏഴു അസ്സംബ്ലി മണ്ഡലങ്ങളില്‍ പയ്യന്നുരും കല്ല്യശേരിയിലും ആണ് ഇടതു മുന്നണിക്ക്‌ വ്യക്തമായ ആധിപത്യമുള്ളത്.. ഉടുമയും കാഞ്ഞങ്ങാടും ത്രിക്കരിപ്പൂരും ഇപ്പോള്‍ ഇടതു എം എല്‍ എ മാര്‍ ഉള്ളത് എങ്കിലും ഈ മൂന്നു മണ്ഡലങ്ങളിലും വലതു മുന്നണി ഏറെ ശക്തവും ആണ്...മറ്റു രണ്ടു മണ്ഡലങ്ങള്‍ ആയ കാസര്‍ക്കോടും മഞ്ചേശ്വരവും യു ഡി എഫ് ന്റെ ശക്തമായ കോട്ടകള്‍ ആണ്... ഇവിടങ്ങളില്‍ ഇടതുപക്ഷ വളരെ ശോഷിച്ച അവസ്ഥയില്‍ ആണുള്ളത്.. ഇതില്‍ കാസര്‍ക്കോട് അസ്സംബ്ലി മണ്ഡലത്തില്‍ ഇടതു പക്ഷവും വലതു പക്ഷവും തമ്മിലുള്ള അന്തരം  40.ആയിരത്തോളം വോട്ടുകളാണ് ... കേരളത്തില്‍ നാഷണല്‍ ലീഗിന് ഉള്ളതില്‍ വെച്ച്  ഏറ്റവും ആധിപത്യമുള്ള ലോകസഭ മണ്ഡലം ആണ് കാസര്‍ക്കോട്.. കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ വരെ കാസര്‍ക്കോട് അസ്സംബ്ലി മണ്ഡലത്തില്‍ ഇടതു മുന്നണിക്ക്‌ വേണ്ടി മത്സരിച്ചതും നാഷണല്‍ ലീഗ് ആയിരുന്നു.....പക്ഷെ ഇത്തവണ ഇടതു മുന്നനിയുമായുള്ള ബന്ധം ഉപേക്ഷിച്ചു ഒറ്റയ്ക്ക് മത്സരിക്കുകയാണ് അവര്‍.. 

കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടിപ്പിലെ കണക്കുകള്‍ എടുത്തു നോക്കിയാല്‍ ഇടതു മുന്നണിക്ക്‌ ഇവിടെ 43042 വോട്ടിന്റെ ലീഡ് ഉണ്ട്....അതില്‍ കൂടുതലും ലഭിച്ചത് കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ്.. ഈ രണ്ടു മണ്ഡലങ്ങളിലും കഴിഞ്ഞ തവണ യു ഡി എഫ് ശക്തമായ സ്ഥനാര്തികളെ നിര്‍ത്തുകയോ മത്സര രംഗത്ത് സജീവമാവുകയോ ചെയ്തിട്ടില്ല...കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പിന്റെ കണക്കു എടുത്തു നോക്കിയാല്‍ കാസര്‍ക്കോട് ജില്ലയില്‍ നിന്നും ഇടതു മുന്നനിയെക്കാള്‍ 19028 വോട്ടുകള്‍ക്ക് ഐക്യജനാധിപത്യ മുന്നണിയാണ് മുന്നില്‍... കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലത്തിലങ്ങളിലെ യു ഡി എഫ് ന്റെ ശക്തമായ പ്രവര്‍ത്തനവും മറ്റു മണ്ഡലങ്ങളിലെ നില മെച്ചപ്പെടുത്താനും ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സാധിക്കും.. കാസര്‍ക്കോട് ജില്ലയിലെ ഉദുമയില്‍ ജനിച്ച ശ്രീ ടി സിദ്ധീക്ക് ആണ് ഇത്തവണ യു ഡി എഫ് ന്റെ തേര് തെളിക്കുന്നത്.. കേരളത്തില്‍ ഏറ്റവും കുറവ് എം പി ഫണ്ട് ചിലവാക്കിയ എം പി യാണ് ശ്രീ പി കരുണാകരന്‍..വെറും 73.77 ശതമാനം ആണ് അദ്ദേഹം ചിലവാക്കിയത്...  നാടിനെ മറന്ന എം പി യാണ് എന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.. സിപിഎം ഔദ്യോഗിക ഗ്രൂപ്പിന്റെ വാഗ്ദാവ്  ആയതു കൊണ്ട് വി എസ ഗ്രൂപ്പും ഇത്തവണ കരുണാകരനെ കൈവിടും..കാഞ്ഞങ്ങാട് മേഖലയില്‍ നിരവധി വി എസ് ഗ്രൂപ്പുകാര്‍ സി പി എം നു പുറത്തായിട്ടുണ്ട്... ബെടകം മേഖലയില്‍ സിപിഎം ഗ്രൂപ്പുകള്‍ രണ്ടു പാര്‍ട്ടികളെ പോലെയാണ് പെരുമാറുന്നത്.. കേരളം മരവിച്ച കൊലയാണ് ഈ മണ്ഡലത്തില്‍ ഉള്ള അരിയില്‍ പ്രദേശത്ത് നടന്നത്.. ശുക്കൂര്‍ എന്നാ യുവാവിനെ ഇല്ലായ്മ ചെയ്ത സിപിഎം പാര്‍ട്ടിയെ ബാലറ്റിലൂടെ മറുപടി നല്‍കാന്‍ ആണ് ജനം കാത്തിരിക്കുന്നത്.. ഇത്തവണ കാസര്‍ക്കോട് മണ്ഡലം യു ഡി എഫ് ന്റെ കൂടെയാണ് എന്നതില്‍ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല.. ജനസെവകന്‍ ആയ ഒരു എം പി ക്ക് വേണ്ടി കാത്തിരിക്കുകയാണ് കാസര്‍ക്കോടന്‍ ജനത...

0 comments:

Post a Comment