പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Sunday, October 27, 2013

അണികളെ ക്രിമിനലുകള്‍ ആക്കുന്ന സിപിഎം നേതാക്കള്‍


ചന്ദ്രശേഖരനെ ചിലര്‍ കൊന്നപ്പോള്‍ ,കൊന്നത് കൊട്ടേഷന്‍ സംഘം ആണെന്ന് പറഞ്ഞത് പിണറായി വിജയന്‍ ആണ്. കൈരളി ചാനല്‍ പറഞ്ഞത് എന്‍ ഡി എഫ് ആണെന്നും. കൊലയാളികളെ പോലീസ് അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു. അതില്‍ എല്ലാവരും സിപിഎം നേതാക്കളും അവരുമായി ബന്ധമുള്ളവരും ആണല്ലോ. അതില്‍ പ്രധാനി മോഹനന്‍ മാസ്റെര്‍ ആണ്. മോഹനന്‍ മാസ്റെര്‍ കൊട്ടേഷന്‍ സംഘം ആണെന്ന് പറഞ്ഞത് പിണറായി വിജയന്‍ അല്ലെ..മോഹനന്‍ മാഷ്‌ എന്‍ ഡി എഫ് ആണെന്ന് പറഞ്ഞത് കൈരളി ചാനല്‍ അല്ലെ. അപ്പോള്‍ പിണറായി വിജയന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കൊട്ടേഷന്‍ ടീമിന്റെ സ്റ്റേറ്റ് സെക്ടറി ആണ് അദ്ദേഹം. കൈരളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ എന്‍ ഡി എഫ് സ്റ്റേറ്റ് സെക്ടറി ആണ് പിണറായി വിജയന്‍. അത് 
  പോലെ ഇന്നലെ മുഖ്യമന്ത്രിയെ കണ്ണൂരില്‍ വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആരെന്നു പോലീസ് കണ്ടെത്തേണ്ട കാര്യം ആണ്. കൊലചെയ്യാന്‍ വന്നത് സിപിഎം കൂട്ടത്തില്‍ നിന്നാണ് എന്ന് എല്ലാവര്ക്കും മനസ്സിലായ കാര്യവും ആണ്. എന്നിട്ടും പിണറായി വിജയന്‍ പറഞ്ഞു ബന്ധം ഇല്ലെന്നു. ദേശാഭിമാനി പത്രം പറഞ്ഞു.

 പിന്നില്‍ കൊണ്ഗ്രെസ് ആണെന്ന്. നാളെ സിപിഎം കാരായ പ്രതികളെ പിടിച്ചാല്‍ ബന്ധം ഇല്ലെന്നു പിണറായി പറയുമോ? അയാളെ അറസ്റ്റു ചെയ്‌താല്‍ അണികളെ പോലീസ് പീഡിപ്പിക്കുന്നു എന്ന് പറയാതിരിക്കുമോ? സുകുമാര നീ അത് ചെയ്യോടോ എന്ന് പാര്‍ട്ടി നേതാക്കള്‍ പോലീസിനോട് ചോതിക്കാതിരിക്കുമോ? ദേശാഭിമാനി പറയുന്നത് കൊണ്ഗ്രെസ് ആണെന്നാണ്‌. നാളെ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌താല്‍ അവരുടെ നേതാക്കള്‍ അവരെ തള്ളിപ്പറയില്ല എന്നിരുന്നാലും. അവര്‍ കൊണ്ഗ്രെസ്കരാന് എന്ന കാര്യം ആവര്‍ത്തിക്കുമോ? അവരുടെ പാര്‍ട്ടി സ്റ്റേറ്റ് സെക്ടറി പിണറായി വിജയന്‍ കൊണ്ഗ്രെസ് കാരന്‍ ആണെന്ന് ദേശാഭിമാനി പറയുമോ? അപ്പോളും പോലീസ് കള്ളക്കേസ് എടുത്തു എന്നാണു പറയുന്നത് എങ്കില്‍ സിപിഎം ഭരണ കാലത്ത് ചെയ്ത പ്രവര്‍ത്തി അതായിരുന്നു എന്ന് വിളിച്ചു പറയുന്നത് ആയിട്ടെ കാണാന്‍ കഴിയുകയുള്ളൂ. ജനസേവനം കൊണ്ട് ജനകീയമായ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൊലപാതകം ചെയ്യാന്‍ ആണ് ചിലര്‍ ശ്രമിക്കുന്നത് എങ്കില്‍ അവര്‍ സംസ്ക്കര ശുന്യര്‍ ആണെന്നെ പറയാന്‍ കഴിയുള്ളൂ. യു ഡി എഫില്‍ വര്‍ധിച്ചു വരുന്ന ജനപിന്തുണ അവസാനിപ്പിക്കാന്‍ എത്ര സമരം നടത്തി . എല്ലാം നാണം കേട്ട പരാജയം ആയതു സിപിഎം നെത്രതത്തില്‍ ഇപ്പോള്‍ ശക്തരായ നേതാക്കള്‍ ഇല്ലാത്തതു കൊണ്ട് തന്നെയാണ്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ പ്രതി ആണെന്ന് വി എസ് അച്ചുതാനതനും , വി എസ ഒന്നിനും കൊള്ളാത്തവന്‍ ആണെന്ന് പിണറായി വിജയന്‍റെ ആളുകളും വിളിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. 


സ്വന്തം പാര്‍ട്ടിയിലോ മുന്നണിയിലോ ശക്തരായ നേതാക്കള്‍ ഇല്ലാത്തത് കൊണ്ട് . മറ്റൊരു പാര്‍ട്ടിയിലും മുന്നണിയിലും പാടില്ല എന്ന തീരുമാനം ആണ് കണ്ണൂരില്‍ നടപ്പിലായത് എന്ന് കരുതേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടത് 22 പേരെയാണ്. അവരെല്ലാം സിപിഎം പ്രവര്‍ത്തകരും ആണ്. അപ്പോള്‍ ദേശാഭിമാനി വാര്‍ത്ത പറയുമ്പോലെ ആണെങ്കില്‍ അവരുടെ നേതാവ് പിണറായി വിജയന്‍ കൊണ്ഗ്രെസ് ആയിരിക്കുമല്ലോ. കൊണ്ഗ്രെസ് ആണ് ആക്രമണം നടത്തിയത് എന്ന് പറഞ്ഞ ദേശാഭിമാനി വാര്‍ത്ത. നടത്തുന്ന രീതിയില്‍ ഉള്ള പത്രപ്രവര്‍ത്തന രീതിയെ ആണോ പണ്ട് ഡി വൈ എഫ് ഐ നേതാവ് സ്വരാജ് എന്തോ ശുന്യമായ പത്രപ്രവര്‍ത്തനം എന്ന് പറഞ്ഞത്. അതെ സിപിഎം കലാഹരപ്പെട്ടു എന്നതാണ് ഇപ്പോള്‍ തെളിയുന്നത്. അക്രമസംസ്ക്കാരം അവസാനിപ്പിക്കാത കാലത്തോളം  സിപിഎം നാടിനു ശാപം ആണ്. ജനം പുച്ചിച്ചു തള്ളുന്ന കാലം ആണ് കമ്മ്യൂണിസം കാത്തിരിക്കുന്നത് . 

Saturday, October 26, 2013

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരെത്തിനോട്ടം

1925 ല്‍ കോഴിക്കോട് കുറ്റിച്ചിറ വലിയ ജുമാഅത്ത് പള്ളിയില്‍ ഒത്തു ചേര്‍ന്ന പണ്ഡിതരുടെ കൂട്ടായ്മയാണ് ഒരു മത സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആ യോഗത്തില്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍,പാങ്ങില്‍ അഹമദ് കുട്ടി മുസല്യാര്‍,പി കെ മുഹമ്മദ്‌ മീരാന്‍ മുസല്യാര്‍,പാറേല്‍ ഹുസൈന്‍ മൌലവി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഈ കൂട്ടായ്മയുടെ തീരുമാനപ്രകാരം ആണ് 1926 ജൂണ്‍ 26 നു കോഴിക്കോട് ടൌന്‍ ഹാളില്‍ വിപുലമായ കണ്‍വന്ഷന്‍ നടന്നത്. ഈ യോഗത്തില്‍ വെച്ചാണ് ആ കൂട്ടായ്മക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന് നാമകരണം ചെയ്തത്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (പ്രസിഡന്റ്‌) കെ മുഹമ്മദ്‌ അബ്ദുല്‍ ബാരി മുസല്യാര്‍,കെ എം അബ്ദുല്‍ കാദര്‍ മുസല്യാര്‍,പി കെ മുഹമ്മദ്‌ മീരാന്‍ മുസല്യാര്‍,പി വി മുഹമ്മദ്‌ മുസല്യാര്‍, പി കെ മുഹമ്മദ്‌ മുസല്യാര്‍ തുടങ്ങിയവര്‍ ഭാരവാഹികള്‍ ആയി ആദ്യ കമ്മറ്റിയും രൂപീകരിച്ചു. 1927 ഫെബ്രുവരി 7 നു താനൂര്‍ ഇസ്ലാഹുല്‍ ഉലൂം മദ്രസയില്‍ ആണ് സമസ്തയുടെ ഒന്നാം വാര്‍ഷിക സമ്മേളനം നടന്നത്. രണ്ടാം സമ്മേളനം 1927 ഡിസംബര്‍ 31 മേളൂരിലും, മൂന്നാം വാര്‍ഷിക സമ്മേളനം 1929 ജനുവരി 7 നു ചെമ്മന്‍കുഴിയിലും നാലാം സമ്മേളനം 1930 മാര്‍ച്ച്‌ 17 നു മണ്ണാര്‍കാട്ടും അഞ്ചാം സമ്മേളനം 1931 മാര്‍ച്ച്‌ 11 നു വെള്ളിയനചെരിയിലും ആണ് നടന്നത്..ആറാം സമ്മേളനം 1933 മാര്‍ച്ച്‌ 5 നു ഫരൂക്കില്‍ ആണ് നടന്നത്...1945 ല്‍ നടന്ന പതിനാറാം സമ്മേളനത്തില്‍ വെച്ച് സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളാണ് മതവിദ്യഭ്യാസ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട കാര്യം ഉണര്‍ത്തിയത്. ആ യോഗത്തില്‍ അതെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. 1951 മാര്ച് 23,24,25 തീയതികളില്‍ വടകരയില്‍ നടന്ന 19 മത് സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ചക്ക് എടുക്കുകയും പറവണ്ണ മൊയിതീന്‍ കുട്ടി മുസല്യാര്‍ കണ്‍വീനര്‍ ആയി സമസ്ത കേരള മതവിദ്യഭ്യാസ ബോര്‍ഡ് രൂപീകരിക്കുകയും. ഈ സമതിയാണ് കേരളത്തില്‍ സമസ്തയുടെ കീഴില്‍ മദ്രസ സംവിധാനം കൊണ്ട് വന്നത്. ദരസുകള്‍ അറബി കോളേജുകള്‍ ആയി മാറ്റാനും തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം ആണ് 1963 ല്‍ പട്ടിക്കാട് ജാമിയ നൂരിയ അറബി കോളേജ് രൂപീകരനതിലേക്ക് എത്തിച്ചത്. അന്ന് രൂപീകരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ ഇന്ന് 9000 ലേറെ മദ്രസകള്‍ ഉണ്ട്. ഏകദേശം ഒരു ലക്ഷത്തോളം മദ്രസ ആദ്യപകരും പത്തു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളും ആയി ഏഷ്യയിലെ ഏറ്റവും വലിയ മതവിദ്യാഭ്യാസ ബോര്‍ഡ് ആയി ഇത് മാറിക്കഴിഞ്ഞു, 1954 ലാണ് സമസ്തയുടെ കീഴില്‍ യുവജന സംഘടന രൂപീകരിച്ചത്.സുന്നി യുവജന സംഘത്തിന്റെ ആദ്യ പ്രസിഡന്റ്‌ ബി കുട്ടി ഹസ്സന്‍ ഹാജി ആയിരുന്നു, 1973 ല്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ്‌ ആയിട്ടാണ് സമസ്തയുടെ വിദ്യാര്‍ഥി വിഭാഗമായി കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപീകരിച്ചത്. 1989 ലെ പിളര്‍പ്പിനു ശേഷം വിദ്യാര്‍ഥി വിഭാഗം സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ എന്നാ പേരില്‍ പുതിയ സംഘടന രൂപീകരിച്ചിട്ടുണ്ട്. സമസ്തയുടെ കീഴില്‍ പല പ്രസിധീകരങ്ങളും ആദ്യ കാലം മുതല്‍ പുറത്തിറങ്ങിയിരുന്നു. 1929 ല്‍ തുടങ്ങിയ അല്‍ ബയാന്‍ അറബി മലയാള പത്രം ആണ് അതില്‍ പ്രധാനം. യുവജ വിദ്യാര്‍ഥി വിഭാഗങ്ങള്‍ സുന്നി അഫ്കാര്‍, സത്യധാര . കുട്ടികള്‍ക്കായി കുരുന്നുകള്‍ തുടങ്ങിയവയാണ് പ്രധാനം.സമസ്തയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും പുറത്തു പോയി സമാന്തര ഘടകങ്ങള്‍ ഉണ്ടാക്കി സമസ്തക്ക്‌ എതിരെ എതിരെ പ്രവര്‍ത്തിച്ച ചരിത്രവും ഉണ്ടായിട്ടുണ്ട്. 1966 ഷെയ്ഖ് ഹസ്സന്‍ ഹസ്രത്,കൈപറ്റ ബീരാന്‍ കുട്ടി മൌലവി,പാങ്ങ് കെ സി മുഹമ്മദ്‌ മൌലവി തുടങ്ങിയവര്‍ ചേര്‍ന്ന് അഖില കേരള ജംഉയ്യത്തുല്‍ ഉലമയുണ്ടാക്കി. അന്ന് കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ അഖില കേരള ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകന്‍ ആയിരുന്നു. കെ കെ സദക്കത്തുള്ള മൌലവി സമസ്ത വിട്ടു പോയി കേരള ജംഇയ്യത്തുല്‍ ഉലമയും ഉണ്ടാക്കിയിരുന്നു. കോഴിക്കോട് അരീക്കാട് പള്ളി നിര്‍മ്മാണ ഫണ്ടുമായി ബന്ധപ്പെട്ട സമസ്ത മുശാവറ അങ്ങമായിരുന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്ക് നേരെ ആരോപണം ഉയര്‍ന്നു. ഇവിടെ നിന്നാണ് സമസ്തയില്‍ അടുത്ത ഭിന്നിപ്പ് തുടങ്ങുന്നത്. തെട്ടടുത്ത വര്‍ഷങ്ങളില്‍ നടന്ന ശരീഹത് സംബന്ധമായി നടന്ന യോഗത്തില്‍ ആള്‍ ഇന്ത്യ പേര്‍സണല്‍ ലോ ബോര്‍ഡ് നേതാക്കളുടെ കൂടെ സമസ്ത സെക്ടറി ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസല്യാര്‍ പങ്കെടുത്തത് കാന്തപുരവും കൂട്ടരും ചോദ്യം ചെയ്തു. തുടര്‍ന്ന് 1988 സുന്നി യുവജന സംഘത്തിന്റെ മധ്യ മേഖല സമ്മേളനം എറണാകുളത് നടത്താന്‍ കാന്തപുരവും കൂട്ടരും തീരുമാനിച്ചു. സമ്മേളനം മാറ്റി വെക്കാന്‍ സമസ്ത സമസ്ത നേത്രതം നിര്‍ദേശിച്ചിട്ടും കാന്തപുരം ധിക്കരിച്ചു. അതെ തുടര്‍ന്ന് 1989 ഫിബ്രുവരി 18 നു കാന്തപുരത്തെ സമസ്ത മുശാവറ പുറത്താക്കി.സമസ്തയുടെ കീഴില്‍ ഇപ്പോള്‍ നിരവധി മത- ഭൌതീക സ്ഥാപനങ്ങള്‍ ഉണ്ട്. സുന്നി മഹല്ലുകളുടെ ഏകോപനത്തിനായി രൂപീകരിച്ച സുന്നി മഹല്ല് ഫെടരെശന്റെ കീഴിലായുള്ള ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ്സിറ്റി ആണ് അതില്‍ പ്രധാനം. നന്തി ദരുസലാം അറബി കോളേജ്, പട്ടിക്കാട് ജാമിയ നൂരിയ കോളേജ്, മാര്‍ക്സ്തര്ബീയതുല്‍ഇസ്ലാമിയ വളാഞ്ചേരി, ദാരുന്നജാത് ഇസ്ലാമിക് സെന്റെര്‍ കരുവാരക്കുണ്ട്, ദാറുല്‍ ഉലൂം അറബി കോളേജ് സുല്‍ത്താന്‍ ബത്തേരി,ശംസുല്‍ ഉലമ മെമ്മോറിയല്‍ അനാഥ അഗതി മന്ദിരം മുഴക്കുന്നു,സി എം ഇസ്ലാമിക് &ആര്‍ട്സ് കോളേജ് മടവൂര്‍,കോട്ടുമല അബൂബകര് മുസ്ലിയാര് സ്മാരക ഇസ്ലാമിക് കോംപ്ലക്സ്, മലപ്പുറം,ദാറുല് ഖൈറാത്ത് കോളെജ്, ഒറ്റപ്പാലം,മൻഹജുൽ ഹുദാ ഇസ്ലാമിക് കോളേജ്, പുംഗനൂർ (ആന്ധ്രപ്രദേശ്),ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജ് ടോന്ഗ്രി, മുംബൈ,ജാമിഅഃ സഅദിയ്യഃ ഇസ്ലാമിയ്യഃ , പാപ്പിനിശ്ശേരി,മലബാര് ഇസ്ലാമിക് കോളേജ്, ചാട്ടാഞ്ചാല്തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്.മുസ്ലിം ലീഗ് പാര്‍ട്ടിയുടെ തുടക്കം മുതല്‍ അതുമായി നല്ല പുലര്‍ത്തുന്ന മത സംഘടനയാണ് സമസ്ത. അതുകൊണ്ട് തന്നെ, സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍, പി എം എസ എ പോക്കോയ തങ്ങള്‍, പാണക്കാട് ഉമരളി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ലീഗ് നെത്രസ്ഥാനം കൈകാര്യം ചെയ്യുന്ന സമയത്ത് തന്നെ സമസ്തയുടെയും തലപ്പത്ത് ഉണ്ടായിരുന്നു.. ശംസുൽ ഉലമ ഇ.കെ അബൂബക്ക്ർ മുസ്‌ലിയാർ,,ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ,കെ.വി മുഹമ്മദ്‌ മുസലിയാർ കൂറ്റനാദു,നാട്ടിക വി. മൂസ മുസ്‌ലിയാർ,കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാർ, തുടങ്ങിയ പല പ്രമുഖരും സമസ്തയുടെ ഉന്നതിക്ക് വേണ്ടി വിയര്‍പ്പോഴിക്കിയവര്‍ ആണ്..മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ സ്മരണക്കായി മുസ്ലിം ലീഗ് ആരംഭിച്ച ബൈതുരഹ്മ പദ്ധതിയുടെ ആദ്യ തറക്കല്ലിടല്‍ കര്‍മങ്ങളില്‍ ഒന്ന് ചെയ്തത് തന്നെ ഇന്നത്തെ സമസ്ത സമസ്തയുടെ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാരാണ്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ വിശ്വാസപരമായ കാര്യത്തില്‍ മുഖ്യമായി ഇടപെടുന്നത് സമസ്തയാണ്. കേരളത്തിലെ മുസ്ലിം മത വിശ്വാസികളില്‍ 80% ത്തോളം ഇന്നും സമസ്തയുടെ കീഴില്‍ ആണുള്ളത്.സമസ്തയെ ഇന്ന് നയിക്കുന്ന പ്രധാനികള്‍ ഇവരാണ് ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാർ ആനക്കര (പ്രസിഡന്റ്), സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാർ (ജന. സെക്രട്ടറി), പാറന്നൂർ ഇബ്രാഹിം മുസ്‌ല്യാർ (ട്രഷറർ)

Friday, October 25, 2013

ജീവിതത്തില്‍ ആദ്യമായി കിട്ടിയ അംഗീകാരം

 സോഷ്യല്‍നെറ്റ് വര്‍ക്കിലൂടെ ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗിന്റെ പഴയ കാലനേതാക്കളുടെയും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുകളുടെയും ചരിത്രങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചതിനു കുവൈറ്റ്‌ കെ എം സി സി നാഷണല്‍ കമ്മറ്റി എനിക്കൊരു അംഗീകാരം നല്‍കിയിരിക്കുന്നു... സര്‍വസ്തുതിയും അല്ലാഹുവിനു സമര്‍പ്പിക്കുന്നു......ബഹുമാനപ്പെട്ട നഗരവികസന - ന്യുനപക്ഷ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി സാഹിബില്‍ നിന്നും ഒക്ടോബര്‍ നാലാം തീയതി മെമന്റോ ഏറ്റുവാങ്ങി.""ചന്ദ്രിക"" എക്സിക്യുടീവ് ഡയരക്റെര്‍ പി എ ഇബ്രാഹിം ഹാജി, കുവൈറ്റ്‌ കെ എം സി സി ചെയര്‍മാന്‍  സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍,  പ്രസിഡന്റ്‌ ശരഫുധീന്‍ കണ്ണെത്തു,കുവൈറ്റ്‌ മുന്‍സിപാലിറ്റി ചീഫ് ബദര്‍ അല്‍ ഉത്തൈബി ,കുഞ്ഞഹമ്മദ് പേരാമ്പ്ര (മുന്‍ പ്രസിഡന്റ്‌ കെ എം സി സി ). കുവൈറ്റ്‌ കെ എം സി സി സെക്ടറി സലിം കോട്ടയില്‍ ,  മറ്റു  അവാര്‍ഡ് ജേതാക്കളായ  മലയില്‍ മൂസക്കോയ(കുവൈറ്റ്‌ ടൈംസ് മുന്‍ എഡിറ്റര്‍), ശാന്ത മറിയം ജയിംസ്(രാഷ്ട്രപതിയുടെ അധ്യാപക അവാര്‍ഡ് ജേതാവ്), പി സി ഹരീഷ് (മാതൃഭൂമി).ഓടയില്‍ മിസ്‌ഹബ് (പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരന്‍)  എന്നിവര്‍ സമീപം
.............എന്നെ മുസ്ലിം ലീഗുകാരനാക്കിയ എന്റെ പിതാവിന് ഞാനിത് സമര്‍പ്പിക്കുന്നു
http://indiansinkuwait.com/ShowArticle.aspx?ID=26157&SECTION=1#.UlE3yTP_7os.facebook



Tuesday, October 8, 2013

മുസ്ലിം ലീഗിന്റെ എം എൽ എ മാരായി സത്യാപ്രതിഞ്ഞ ചെയ്തവർ

(ഒന്നാം നിര)......സി എച് മുഹമ്മദ്‌ കോയ, എം പി എം അഹമദ് കുരിക്കള്‍, എം ചടയന്‍, എം മൊയിദീന്‍കുട്ടി ഹാജി, വി പി സി തങ്ങള്‍,ചാക്കീരി അഹമദ് കുട്ടി, അബുകാദര്‍ കുട്ടി നഹ, കെ ഹസ്സന്‍ ഗാനി, കെ വി മുഹമ്മദ്‌, പി അബ്ദുല്‍ മജീദ്‌, കെ എം സീതി സാഹിബ്, കെ മൊയിദീന്‍ കുട്ടി ഹാജി എന്നാ ബാവ ഹാജി .(രണ്ടാം നിര)................ യു എ ബീരാന്‍, ഇ അഹമദ്, കെ കെ എസ തങ്ങള്‍, പി വി എസ മുസ്തഫ പൂക്കോയ തങ്ങള്‍, എ വി അബ്ദുറഹിമാന്‍ ഹാജി, പി എം അബുബക്കര്‍, ഡോക്റെര്‍ സി എം കുട്ടി, കൊരമ്പയില്‍ അഹമദ് ഹാജി, സയ്യിദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍,ഹമീദലി ഷംനാദ്, മുഹസിന്‍ ബിന്‍ അഹമദ്, ബി വി സീതി തങ്ങള്‍, (മുന്നാം നിര)................എം പി എം അബ്ദുള്ള കുരിക്കള്‍, പി ടി കുഞ്ഞുട്ടി ഹാജി, എ പി ഹംസ, ടി എ ഇബ്രാഹിം, പി എ മുഹമ്മദ്‌ കണ്ണ്, മുഹമ്മദ്‌ ജാഫെര്‍ ഖാന്‍ , ഹകീമ്ജി സാഹിബ്, കെ പി എ മജീദ്‌, പി സീതി ഹാജി,കെ പി രാമന്‍ മാസ്റ്റര്‍, എം ജെ സക്കറിയ സേട്ട്, സി പി കുഞ്ഞാലിക്കുട്ടി കേയി, (നാലാം നിര)...................പി കെ കുഞ്ഞാലിക്കുട്ടി,ഇസഹാക്ക് കുരിക്കള്‍,പി കെ കെ ബാവ, പണാരാത്ത് കുഞ്ഞിമുഹമ്മദ്, സി ടി അഹമദലി, നാലകത്ത് സുപ്പി,ബി എം അബ്ദുറഹിമാന്‍, പി വി മുഹമ്മദ്‌, കെ എം ഹംസകുഞ്ഞു, കെ കെ അബു, ഇ ടി മുഹമ്മദ്‌ ബഷീര്‍, കുട്ടി അഹമദ് കുട്ടി , (അഞ്ചാം നിര)......................എ യുനസ് കുഞ്ഞു, കെ മമ്മുണ്ണി ഹാജി, എം കെ മുനീര്‍, കെ എം സുപ്പി, യു സി രാമന്‍,കളത്തില്‍ അബ്ദുള്ള, പി കെ അബ്ദുറബ്ബ്, കെ എന്‍ എ കാദര്‍, സി മമ്മുട്ടി, ചെര്‍ക്കളം അബ്ദുള്ള, കല്ലടി മുഹമ്മദ്‌,സി മോയിന്‍ കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞു, (ആറാം നിര).......................അബ്ദുറഹിമാന്‍ രണ്ടത്താണി, ടി പി എം സാഹിര്‍, എം ഉമ്മര്‍, അബ്ദുസമദ് സമദാനി, ടി എ അഹമദ് കബീര്‍, പി ഉബൈദുള്ള, മഞ്ഞളാംകുഴി അലി, പി കെ ബഷീര്‍, പി ബി അബ്ദുറസാക്ക്, എന്‍ എ നെല്ലിക്കുന്ന്, വി എം ഉമ്മര്‍ മാസ്റെര്‍, കെ എം ഷാജി, എന്‍ ശംസുദ്ധീന്‍
-
ഇവരെ കൂടാതെ അബൂബക്കർ സാഹിബ് (അബൂഞ്ഞിക്ക) കണ്ണൂർ നിയോജക മണ്ഡലത്തിൽ നിന്നും 1965 ൽ വിജയിച്ചിരുന്നു............സഭ ചേരാത്തത് കൊണ്ട് അദ്ദേഹം സത്യപ്രതിഞ്ഞ ചെയ്തിരുന്നില്ല....


മുസ്ലിം ലീഗിന് വേണ്ടി മത്സരത്തിനു ഇറങ്ങി വിജയം വരിക്കാതെ പോയ ആളുകളെയും നമ്മള്‍ മറക്കരുത്,.,,,അവരെയും പരിജയപ്പെടുതുന്നു,...................,പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സി എച് റഷീദ്, വി കെ അബ്ദുല്‍കദര്‍ മൌലവി, ടി ടി ഇസ്മയില്‍, ഉമ്മര്പാണ്ടികശാല, എം സി മായിന്‍ ഹാജി, കെ കെ മുഹമ്മദ്‌, പി അഹമദ് മാസ്റ്റര്‍, പി വി മുഹമ്മദ്‌ അരീക്കോട്, കമരുന്നിസ അന്‍വര്‍, എ പി ഉണ്ണികൃഷ്ണന്‍, ആര്‍ പി മൊഇദുട്ടി, പി ശാദുലി, നാവായിക്കുളം റഷീദ്, പി മുഹമ്മദ്‌ കുഞ്ഞു മാസ്റെര്‍ ഉദുമ, എ സി അബ്ദുള്ള. എം കെ അബ്ദുല്ലക്കോയ, എന്‍ എം ഹുസൈന്‍ കാരശ്ശേരി ,അഷ്‌റഫ്‌ കൊക്കുര്‍ , വലിയവീട്ടില്‍ മുഹമ്മദ്‌ കുഞ്ഞു, സി സി അബ്ദുല്‍ ഹലീം, എസ വി ഉസ്മാന്‍ കോയ, എ പി അബ്ദുള്ള നീലേശ്വരം, പി കെ ഉമ്മര്ഖാന്‍,സുപ്പി നരിക്കാട്ടെരി , എ ഇസ്സുധീന്‍, പി ബാലന്‍ വയനാട് ,,,,,,,ഇവര്‍ മുസ്ലിം ലീഗ് പാര്‍ട്ടിക്ക് അടര്‍ക്കളത്തില്‍ ഇറങ്ങിയ ആളുകള്‍ ആണ്

സി കെ പി ചെറിയ മമ്മുക്കേയി



കേരളത്തില്‍ മുസ്ലിം ലീഗിന്റെ സങ്കീര്‍ണ്ണമായ കാലഘട്ടം 1962 - 67 ആയിരുന്നുവല്ലോ. 62 ല്‍ കേരളത്തിലെ സ്പീക്കര്‍ സ്ഥാനം ഒരു പിച്ചളപിന്നുപോലെ വലിച്ചെറിഞ്ഞു.സി എച്ച് ഇറങ്ങി വന്നത് മുതല്‍ മുസ്ലിം ലീഗ് നേതാക്കള്‍ മന്ത്രിമാരാകുന്ന 67 വരെയുള്ള സന്കീര്‍ന്നത നിറഞ്ഞ കാലഘട്ടത്തില്‍ മുസ്ലിം ലീഗിനെ നയിച്ചിരുന്നത് സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു തലശേരിക്കാരന്‍ സി കെ പി ചെറിയമമ്മുക്കെയി. പക്വത ആയിരുന്നു സി കെ പി യുടെ മുഖമുദ്ര, തരവാടിത്വമുള്ള പെരുമാറ്റവും ഏതു കൊലകൊമ്പനെയും വിറപ്പിക്കുന്ന ആജ്ഞാശക്തിയും അദ്ദേഹത്തിനു ഉണ്ടായിരുന്നു.ഈ മഹിമകള്‍ അദേഹത്തിന് ലഭിച്ചത് ജന്മനാടായ തലശേരിയില്‍ നിന്ന് തന്നെയായിരുന്നു. സീതി സാഹിബ് എന്ന സൌമ്യനായ രാഷ്ട്രീയ കുലപതി ഏറെ കാലം ജീവിക്കുകയും ഉപ്പി സാഹിബും പോക്കര്‍ സാഹിബും അവര്‍ക്ക് അനുകൂലമായ മണ്ണാക്കി മാറ്റുകയും ചെയ്ത തലശേരിയില്‍ ആട്യത്വം ഉള്ള കേയി തറവാട്ടില്‍ ആയിരുന്നല്ലോ ജനനം...തലശ്ശേരി ദാറുസ്സലാം യതീംഖാന, തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ്, മുസ്ലിം ലീഗ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ അര നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍,മുസ്ലിം ലീഗിന്റെ നയരൂപീകരണത്തില്‍ നിര്‍ണ്ണായക സ്ഥാനം ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇന്ന് കാണുന്ന മുന്നണി രാഷ്ട്രീയത്തിന്റെ തുടക്കക്കാരില്‍ നമ്മുക്ക് കേയി സാഹിബും തന്റെതായി സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ന്യുനപക്ഷത്തിന്റെ ജിഹ്വ ആയ ചന്ദ്രിക യുടെ ഡയരക്റെര്‍ സ്ഥാനം കൈകാര്യം ചെയ്തപ്പോള്‍ അതിനെ മുന്‍ നിരയിലേക്ക് നയിക്കാന്‍ വേണ്ടുന്നത് എല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. പത്രത്തിനും പാര്‍ട്ടിക്കും ഫണ്ട് ശേഖരിക്കേണ്ട അവാശ്യം വന്നാല്‍ അതിന്റെ മുന്നില്‍ നില്‍ക്കുക പലപ്പോഴും കേയി സാഹിബ് ആയിരുന്നു. മുസ്ലിം ലീഗിന്റെ "കിംഗ്‌ മേക്കര്‍"","" എന്ന് വിളിക്കാന്‍ സാധിക്കും അദ്ദേഹത്തെ. അധികാരം ആഗ്രഹിക്കാത്ത നേതാവായിരുന്നു കേയി സാഹിബ്. 69 ല്‍ മന്ത്രി ആയിരുന്ന അഹമദ് കുരിക്കള്‍ മരണപ്പെട്ടപ്പോള്‍ പകരക്കാരനായി ബാഫക്കി തങ്ങള്‍ അടക്കം കണ്ടു വെച്ചത് സി കെ പി യെ ആയിരുന്നു. തന്ത്രശാലിയായ അദ്ദേഹം ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.ലീഗിലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ മറുപക്ഷത് ആയിരുന്നു അദ്ദേഹം എങ്കിലും സി എച്ച് അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളുമായുള്ള അടുപ്പം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. മറുപക്ഷത്ത് ആയിട്ടും സി എച്ച് മുഖ്യമന്ത്രി ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചരില്‍ ഒരാള്‍ അദ്ദേഹമാണ്. ലീഗ് ഐക്യം ഉണ്ടാക്കാന്‍ കിട്ടിയ അവസരം മുതലെടുക്കാനും അദേഹത്തിന് സാധിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ നേതാവ് ആയിരുന്ന ബാഫക്കി തങ്ങള്‍ സൌദിയില്‍ വെച്ച് അന്ത്യയാത്ര ആകുമ്പോള്‍ അടുത്തു നില്‍ക്കാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുവാനും ഭാഗ്യം ലഭിച്ചത് കേയി സാഹിബിനു തന്നെയായിരുന്നു. രാഷ്ട്രീയ കൂര്‍മ ബുദ്ധിയുടെ പര്യായമായി മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കര്‍ ആയി കാണാന്‍ സാധിക്കുന്ന അദ്ദേഹം തന്റെ അവസാനകാലം സംഘടനയും ആയി അകന്നിരുന്നു. എന്നിരുന്നാലും മുസ്ലിം ലീഗ് അണികളുടെ മനസ്സില്‍ ഒരു സ്നഹേ തലോടല്‍ പോലെ കേയി സാഹിബിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നു..സര്‍വ ശക്തന്‍ അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പ്ടുത്തുമറാകട്ടെ (ആമീന്‍)

കോട്ടാല്‍ ഉപ്പി സാഹിബ്

1929 ല്‍ പാവപ്പെട്ട കുടിയാന്മാര്‍ക്ക് വേണ്ടി വാദിച്ച ഒരു ജന്മി ഉണ്ടായിരുന്നു സെന്‍ട്രല്‍ അസ്സംബ്ലിയില്‍. , കണ്ണൂര്‍ ജില്ലക്കാരന്‍ ആയ കൊട്ടാല്‍ ഉപ്പിസാഹിബ് സാഹിരുന്നു അത്.കുടിയാന്മാര്‍ക്ക് ഭുമി ആദ്യമായി ആവശ്യപ്പെട്ടത് ഉപ്പി സാഹിബ് ആയിരുന്നു.... മദ്രാസ് അസ്സംബ്ലിയില്‍ ആണ് കൃഷി ഭുമി കര്‍ഷകര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ആറളം ഫാമിലും കുതുപരംബ പാല പറമ്പിലുമായി പതിനായിരക്കണക്കിനു ഏക്കര്‍ ഭുമിയുടെ ഉടമസ്ഥാവകാശമുള്ള കുടുംബത്തില്‍ നിന്ന് വന്നാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത് എന്നത് ബ്രിടീഷ് ഭാരനാധികളെ പോലും ഞെട്ടിച്ച കാര്യമായിരുന്നു. ആ മഹാനുഭാവന്റെ സംഭവബഹുലമായ ജീവിത ചരിത്രം ഇന്നത്തെ തലമുറയ്ക്ക് പഠിക്കാനും പകര്‍ത്താനും ഉപകരിക്കും, 1891 ല്‍ കണ്ണൂര്‍ ജില്ലയിലെ കുത്ത്പറമ്പിനു സമീപമുള്ള കോട്ടയം അങ്ങാടിയിലെ കൊട്ടാല്‍ എന്ന ജന്മി കുടുംബത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം..ആധുനിക വിദ്യാഭ്യാസം ഹറാമാനെന്നു പോലും ഫത്തവ ഇറങ്ങി എന്ന് പരയെപ്പെടുന്ന കാലഘട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് മുഹമ്മദന്‍സ് കോളേജില്‍ ചേര്‍ന്ന് പഠിച്ചു.1920 ലെ നിസ്സഹരണ സമരത്തിന്റെ ആവ്ഹാനം കേട്ടപ്പോള്‍ സ്വരാജ്യത്തിന്റെ സ്വാതന്ത്രം കൊതിച്ചിരുന്ന ആ യുവ വിദ്യാര്‍ഥി കോളേജ് വിട്ടു സമരത്തിനിറങ്ങി. അവിടെ നിന്നാണ് ഉപ്പിസാഹിബിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1920- 1926 കാലഘട്ടത്തില്‍ തന്നെ മദ്രാസ്‌ ലെജിസ്ലേറ്റീവ് അംഗവും ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം എതിര്‍പ്പില്ലാതെ സെന്‍ട്രല്‍ അസ്സംബ്ലിയിലെക്കും തിരഞ്ഞെടുക്കപ്പെട്ടു. 1952 വരെ നിരവധി തവണ അദ്ദേഹം മദ്രാസ്‌ അസ്സംളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവസാനം മത്സരിച്ചപ്പോള്‍ എതിരാളി കമ്മുനിസ്റ്റ്‌കാരന് കെട്ടിവെച്ച കാശ് പോലും കിട്ടിയിരുന്നില്ല. 1952 ല്‍ മദ്രാസ്‌ അസ്സംബ്ലിയില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലായിരുന്നു..രാജ്യതന്ത്രന്ജന്‍ ആയ രാജഗോപാല്‍ ആചാരിയുടെ നേത്രത്തില്‍ ഉള്ള കൊണ്ഗ്രെസിനു ആകെയുണ്ടായിരുന്ന 375 സീറ്റില്‍ 152 സീറ്റ് മാത്രമാണ് കിട്ടിയത്. പി രാമമൂര്‍ത്തിയുടെ നെത്ര്വതത്തില്‍ ഉള്ള കമ്മുനിസ്റ്റ്‌ പാര്‍ട്ടിക്ക് 59 പേരെയാണ് വിജയിപ്പിക്കാന്‍ സാധിച്ചത്. കമ്മുനിസ്റ്റ്‌ നേതാക്കള്‍ ചെറു കക്ഷികളുടെ പിന്തുണയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമം നടത്തുന്നു.നേതാക്കള്‍ മുസ്ലിം ലീഗ് നേതാക്കളുടെ വീടിന്റെ കോണിപ്പടികള്‍ കയറി ഇറങ്ങുന്നു. പക്ഷെ കൊണ്ഗ്രെസിനു പിന്തുണ നല്‍കാന്‍ ആയിരുന്നു മുസ്ലിം ലീഗ് തീരുമാനം എടുത്തത്.അസ്സംബ്ലിയില്‍ മുസ്ലിം ലീഗ് കൊണ്ട് വന്ന മുസ്ലിം പേര്‍സണല്‍ ലോ നിയമമാക്കി എടുക്കാന്‍ സാധിച്ചത് ഉപ്പി സാഹിബിന്റെയും സന്തതസഹചാരി സീതി സാഹിബിന്റെയും തന്ത്രപരമായ നീക്കങ്ങള്‍ കൊണ്ടായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വാര്‍ധയിലെ കള്ളദൈവമെന്നാണ് അന്ന് കമ്മുനിസ്ടുകാര്‍ വിളിച്ചപമാനിക്കുകയും , മതവിരുദ്ധ തത്വശാസ്ത്രം കൊണ്ട് നടക്കുന്നവരും ആയ കമ്മുനിസ്റ്റ്‌ ഭരണത്തില്‍ വരന്‍ പാടില്ല എന്നത് കൊണ്ടാണ് മുസ്ലിം ലീഗ് അങ്ങിനെ ഒരു തീരുമാനം എടുത്തത്. അന്തമായ ലീഗ് വിരോധം കൊണ്ഗ്രെസ്കാര്‍ കൊണ്ട് നടക്കുന്ന കാലം ആയിരുന്നിട്ടും മുസ്ലിം ലീഗ് എടുത്ത ആ തീരുമാനം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. നിരുപാധിക പിന്തുണ കൊടുത്ത മുസ്ലിം ലീഗ് പാര്‍ട്ടിയെ കൊണ്ഗ്രെസ് പാര്‍ലിമെന്റി പാര്‍ട്ടിയുടെ ക്ഷണിതാക്കള്‍ ആയി ഉള്‍പ്പെടുത്താനും രാജാജി ശ്രമിച്ചിരുന്നു. മുസ്ലിം ലീഗിന്റെ പാര്‍ലിമെന്റി പാര്‍ട്ടി ലീഡര്‍ ആയ ഉപ്പി സാഹിബ് തന്റെ മന്ത്രിസഭയില്‍ വരണമെന്ന് അതിയായി രാജാജി ആഗ്രഹിച്ചിരുന്നു. അദ്ദേഹം മന്ത്രി അയാല്‍ അത് സര്കകരിനു ഒരു അലങ്കാരം ആയിരിക്കും എന്ന് പറയാനും അദേഹത്തിന് മടി ഉണ്ടായിരുന്നില്ല. അധികാരത്തിന്റെ അപ്പകഷ്ണത്തിനു വേണ്ടിയല്ല ഞങ്ങള്‍ പിന്തുണ നല്‍കിയത് എന്നായിരുന്നു ഉപ്പി സാഹിബിന്റെ മറുപടി. മുസ്ലിം ലീഗ് കൊണ്ഗ്രെസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ആ സമയത്താണ് രാജ്യസഭ തിരഞ്ഞെടുപ്പ് വന്നത്. ലീഗ് പ്രസിഡണ്ട്‌ ഇസ്മയില്‍ സാഹിബു മത്സരിച്ചപ്പോള്‍ കൊണ്ഗ്രെസ് പിന്തുണക്കാന്‍ പോലും തയ്യാറാകാതെ മത്സരിക്കുകയാണ് ചെയ്തത്. ഇസ്മയില്‍ സാഹിബ് രാജ്യസഭയിലേക്ക് വിജയിക്കുകയും ചെയ്തു. അപ്പോളും എടുത്ത തീരുമാനം മാറ്റാതെ ഉപ്പി സാഹിബ നെത്രത്തം നല്‍കുന്ന മുസ്ലിം ലീഗ് കൊണ്ഗ്രെസിനെ പിന്തുനക്കുകയായിരുന്നു. മുസ്ലിം ലീഗുകാര്‍ക്ക് ഏറെ പഠിക്കാന്‍ ഉള്ള ജീവിതം ആയിരുന്നു ഉപ്പി സാഹിബിന്റെത്. 1952 ലെ മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ട്ടിയില്‍ ലീഡര്‍ സ്ഥാനത്തേക്ക് ശക്തമായ ഒരു മത്സരം നടന്നിരുന്നു. മത്സരരംഗത്ത് ഉപ്പി സാഹിബും സാക്ഷാല്‍ സീതി സാഹിബും ആയിരുന്നു. മത്സരത്തില്‍ സീതി സാഹിബ് ആണ് ജയിച്ചത്‌ , ലീഡര്‍ ആയതു ഉപ്പി സാഹിബും. മത്സരം ഇങ്ങനെ ആയിരുന്നു. ഉപ്പി സാഹിബ് ലീഡര്‍ ആകണമെന്ന് സീതി സാഹിബും കൂട്ടരും വാദിച്ചു സീതി സാഹിബ് ആകണമെന്ന് ഉപ്പി സാഹിബും വാദിച്ചു. ഇന്നത്തെ തലമുറ പഠിക്കേണ്ട ഒരു പാഠം ആണത്. വിവാഹത്തിനു ശേഷം അദ്ദേഹം മുന്ന് ദശബ്തക്കലതോളം ഉളിയില്‍ എറിഞ്ഞാല്‍ കരുവാന്റെ വളപ്പില്‍ തറവാട്ടില്‍ ആയിരുന്നു താമസിച്ചത്. ഉളിയില്‍ കാട്ടിലെ പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനനുഭാവന്റെ കബറിടം നീ വിശാലമാക്കി കൊടുക്കണേ നാഥാ..(അമീന്‍),

സി.എച്ച്.എന്ന സൂര്യതേജസ്‌

പലവിധ ചരിത്രങ്ങള്‍ വായിച്ചരിഞ്ഞവരാന് നമ്മള്‍.....,...........ഒരു വ്യക്തിയുടെ ചരിത്രം ഒരു നാടിന്റെ ചരിത്രം ആകുന്നതു സി എച്ചിന്റെ ജീവിതം ആണ്...........അത്തോളിയിലെ പാവപ്പെട്ട ആലിമുസല്യാരുടെ മകന്റെ ചരിത്രം അങ്ങിനെയാണ് രേഖപ്പെടുത്തിയത്......നികുതി നല്‍കുന്നവര്‍ക്ക് മാത്രം വോട്ടവകാശം ഉള്ള കാലത്ത്.....പഠിക്കുന്നതിനു ഫീസ്‌ പോലും കൊടുക്കാനില്ലാത്ത ഒരു വിദ്യാര്‍ത്തി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നു....അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഒരു ജനതയുടെ നൊമ്പരമായിരുന്നു മുതല്‍ കൂട്ട്....കോഴിക്കോട് കോര്‍പറേഷന്‍ കൌണ്‍സിലില്‍ കൊണ്ഗ്രെസിന്റെ ശക്തി കേന്ദ്രം ആയിരുന്ന പരപ്പില്‍ നിന്ന് അപ്പക്കോയ എന്ന കൊണ്ഗ്രെസ് നേതാവിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു തുടക്കം.....1953 ല്‍ തന്റെ ഇരുപത്തി മൂന്നാമത്തെ വയസില്‍ ചന്ദ്രികയുടെ പത്രാധിപരും തുടര്‍ന്ന് മുഖ്യ പത്രാധിപരും ആയി....
ഒന്നാം നിയമസഭയില്‍ (1957 ) താനൂരില്‍ നിന്നും കൊണ്ഗ്രെസിന്റെ ഹസ്സന്‍ കുട്ടിയെ 5267 വോട്ടിനു പരാജയപ്പെടുത്തിയ അദ്ദേഹം മുസ്ലിം ലീഗിന്റെ പാര്‍ലിമെന്റി പാര്‍ട്ടി ലീഡര്‍ ആവുകയും ചെയ്തത് 27 മത്തെ വയസില്‍ ആയിരുന്നു......രണ്ടാം നിയമസഭയില്‍ (1960) താനൂരില്‍ നിന്നുംസി പി ഐ യുടെ നടുക്കണ്ടി മുഹമ്മദ്‌കോയയെ 19448 വോട്ടിനു പരാജയപ്പെടുത്തിയ സി എച്ച് തന്റെ നേതാവ് ആയ സീതി സാഹിബ് മരണപ്പെട്ടപ്പോള്‍ കേരള നിയമസഭയുടെ സ്പീക്കര്‍ ( 1961 ജൂണ്‍ 9 മുതല്‍1961),)ഏറ്റെടുക്കുകയും ചെയ്തിരുന്നു..സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ പിച്ചള പിന്നു പോലെ അത് വലിച്ചെറിഞ്ഞു ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങുകയാണ് ചെയ്തത്...
1962 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് ലോക്സഭയിലേക് മുസ്ലിം ലീഗ് പാര്‍ട്ടി മത്സരിച്ചത്. കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സി എച് മുഹമ്മദ്‌ കോയ സാഹിബ് കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ മഞ്ജുനാഥറാവുവിനെ 713 നു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ കെ പി കുട്ടികൃഷ്ണന്‍ നായര്‍ ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. മുന്നാം നിയമ സഭയില്‍ (1967) മങ്കടയില്‍ നിന്നും കൊണ്ഗ്രെസിലെ വി എസ എ സി കെ തങ്ങളെ 24517 വോട്ടിനു പരാജയപ്പെടുത്തിയ സി എച്ച്.വിദ്യാഭ്യാസ മന്ത്രി (1967 മാര്‍ച്ച്‌ 6 മുതല്‍ 1969 നവംബര്‍ 21 വരെ ) സ്ഥാനത്തേക്ക് വരികയാണ് ചെയ്തത്...ഈ സര്‍ക്കാര്‍ നിലം പതിച്ചപ്പോള്‍ രൂപീകരിച്ച അച്യുതമേനോന്‍ സര്‍ക്കാരില്‍ ..വിദ്യഭ്യാസ ആഭ്യന്തര മന്ത്രി...(1969 നവംബര്‍ 1 മുതല്‍ 1970 അഗുസ്റ്റ് 1 വരെ യും) സ്ഥാനമാണ് അദ്ദേഹം കൈകാര്യം ചെയ്തത്...
നാലാം നിയമസഭയിലേക്ക് (1970) കൊണ്ടോട്ടിയില്‍ നിന്നും കമ്മുണിസ്റ്റു സ്വതന്ത്രന്‍ കെ എ മൂസ ഹാജിയെ 17596 വോട്ടിനു പരാജയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് മുന്‍ സര്‍ക്കാരിലെ വകുപ്പുകള്‍ ആയിരുന്ന വിദ്യഭ്യാസ- ആഭ്യന്തര മന്ത്രി സ്ഥാനം തന്നെയാണ് ലഭിച്ചത് ( 1970 ഒക്ടോബര്‍ 4 മുതല്‍ 1973 മാര്‍ച്ച്‌ 1 വരെയും) ഇസ്മായില്‍ സാഹിബിന്റെ മരണം മൂലം ഒഴിവുണ്ടായിരുന്ന മഞ്ചേരി ലോകസഭ മണ്ഡലത്തില്‍ നിന്നും മത്സരിചു വിജയിച്ചപ്പോള്‍ മന്ത്രി സ്ഥാനം ഒഴിവായി...1973 ഫെബ്രുവരി 5 നു എം എല്‍ എ സ്ഥാനം രാജിവെച്ചു . അഞ്ചാം നിയമസഭയിലേക്ക് (1977)മലപ്പുറത്ത്‌ നിന്നും അഖിലെന്ത്യ ലീഗിലെ ടി കെ എസ എ മുത്തുക്കോയ തങ്ങളെ 23638 വോട്ടിനു പരാജയപ്പെടുത്തിയപ്പോള്‍ വിദ്യഭ്യാസ -ധനകാര്യമന്ത്രി മന്ത്രി( .1977 മാര്‍ച്ച്‌ 25 മുതല്‍ 1977 ഏപ്രില്‍ 25 വരെ ) സ്ഥാനമാണ് ലഭിച്ചത്.. 1977 ഏപ്രില്‍ 27 മുതല്‍ 1977 ഡിസംബര്‍ 20 വരെയും , -1978 ഒക്ടോബര്‍ 4 മുതല്‍ -1978 ഒക്ടോബര്‍ 27 വരെയും 1978 ഒക്ടോബര്‍ 29 മുതല്‍ -1979. ഒക്ടോബര്‍ 7 വരെയും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തത്....ഓരോ മുസ്ലിം ലീഗ് അണികള്‍ക്കും ആവേശം പകര്‍ന്നു അഭിമാനത്തിന്റെ നിമിഷം നല്‍കി കൊണ്ട് സി എച്ച് മുഹമ്മദ്‌ കോയ സാഹിബ് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറി .. 1979 ഒക്ടോബര്‍ 12 മുതല്‍ 1979. ഡിസംബര്‍ 1 വരെയാണ് അദ്ദേഹം ആ കസേരയില്‍ ഇരുന്നത് ..
ആറാം നിയമസഭയിലേക്ക് (1980 ) മഞ്ചേരിയില്‍ നിന്നും അഖിലെന്ത്യ ലീഗിലെ എം പി എം അബുബക്കര്‍ കുരിക്കളെ 21304 വോട്ടിനു പരാജയപ്പെടുത്തിയത്....ഇടതുസര്‍ക്കാര്‍ ആയിരുന്നു അധികാരത്തില്‍ വന്നത്....അത് പെട്ടെന്ന് നിലം പതിച്ചപ്പോള്‍ യു ഡി എഫ് അധികാരത്തില്‍ വന്നു ..സി എച്ച് ഉപമുഖ്യമന്ത്രി സ്ഥാനം(.1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച്‌ 17 വരെ) ആണ് കൈകാര്യം ചെയ്തിരുന്നത്
ഏഴാം നിയമസഭയിലേക്ക് (1982) മഞ്ചേരിയില്‍ നിന്നും അഖിലെന്ത്യ ലീഗിലെ കെ കെ മുഹമ്മദിനെ 17650 വോട്ടിനു പരാജയപ്പെടുത്തിയപ്പോലും ഉപമുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹം കൈകാര്യം ചെയ്തത്... 1982 മേയ് 24 മുതല്‍ 1983 സപ്തംബര്‍ 28 നു മരണം വരെ ആ സ്ഥാനത്തു തുടരുകയും ചെയ്തു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല , എന്നിവയില്‍ തുടങ്ങി നിരവധി കോളേജുകള്‍ ,കോഴ്സുകള്‍, സ്കൂളുകള്‍,പലതും ഈ മലയാളക്കരക്ക് അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്.അറബി, ഉര്‍ദു, സംസ്കൃതം തുടങ്ങിയ ഭാഷകള്‍ക്ക് അര്‍ഹമായ പരിഗണ നല്കിയതും മുസ്ലിം -നാടാര്‍ പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്‌ നടപ്പാക്കിയതും സി എച്ചിന്റെ ഭരണ കാലത്ത് തന്നെയായിരുന്നു. സര്‍വകലാശാല ഭരണങ്ങളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം നല്കിയതും മറ്റാരുമായിരുന്നില്ല.
കാലിക്കറ്റ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സ്ഥാപക നേതാവ്, പൊന്നാനി മൌനതുല്‍ ഇസ്ലാം കമ്മറ്റി അംഗം, തിരൂരങ്ങാടി യതീന്ഖാന വൈസ് പ്രസിഡന്റ്‌, മുസ്ലിം ലീഗ് ദേശീയ - സംസ്ഥാന കമ്മറ്റികളുടെ ജെനറല്‍ സെക്ടറി , നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരി, ഭാഷയുടെ നര്‍മ്മം അറിയുന്ന എഴുത്തുകാരന്‍,പ്രഗല്‍ഭ പത്രപ്രവര്‍ത്തകന്‍, മികച്ച പാര്‍ലിമെറെരിയന്‍, കരുത്തനായ ഭരണാധികാരി,ഗ്രന്ഥ കര്‍ത്താവ് അങ്ങിനെ സി എച്ച് കൈവെക്കാത്ത മേഖകള്‍ ഉണ്ടായിരുന്നില്ല....എല്ലാം പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്....ആ സൂര്യതേജസ്‌ വിട്ടുപിരിഞ്ഞിട്ടു മുന്ന് പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്.....മലയാളക്കര ഉള്ള കലാത്തോളം മറക്കില്ല ആ നാമത്തെ.....സര്‍വശക്തനായ അല്ലാഹു അദ്ദേഹത്തെ വിജയികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍)

ഖായിദെമില്ലത്തു മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ്

1896 ജൂണ്‍ 5 നു തമിള്‍നാട്ടിലെ തിരുനല്‍വേലിയില്‍ മൌലവി കെ ടി മിയാഖാന്‍ രാവുത്തരുടെ മകനായിട്ടാണ് ജനിച്ചത്‌.. .തിർനൽവേലിയിലെ സി.എം.എസ് കോളേജ് എം.ഡി.ടി ഹിന്ദു കോളേജ് ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. ,. വിഭജനത്തില്‍ പകച്ചു നിന്ന് ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് ആശ്വാസമേകി ..അവര്‍ക്ക് തണലേകാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് ഉറച്ചു വിശ്വസിച്ചു . അതിനായി ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നെത്ര്വത്തം നല്‍കിയത് ഇസ്മയില്‍ സാഹിബ് ആയിരുന്നു .ഇന്ന് മുസ്ലിം സമുദായം ഇന്ത്യ രാജ്യത്ത് അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നത്.. അന്ന് ഇസ്മയില്‍ എടുത്ത ആ നിലപാടുകള്‍ കൊണ്ട് തന്നെയാണ്മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റ്‌ ഖായിദെമില്ലത്തു മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ് നമ്മള്‍ അറിയുന്നത് ഒരു രാഷ്ട്രീയക്കാരന്‍ ആയിട്ടാണ്. അദ്ദേഹം അന്നത്തെ തമിഴ്നാടിലെ കോടീശ്വരന്മാരില്‍ ഒരാള്‍ കൂടിയാണ്. തമിള്‍ നാട്ടില്‍ പല ഭാഗങ്ങളിലും അദ്ധേഹത്തിന്റെ കുടുംബ സ്വത്തു വ്യാപിച്ചു കിടന്നിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിചെടുത്തിരുന്നു. രാഷ്ട്രീയത്തിലെയും വ്യക്തി ജീവിതത്തിലെയും സത്യസന്തതയും അടിയുറച്ച മതവിശ്വാസിയും ആയതു കൊണ്ട് ക്രമേണെ എല്ലാ സ്വത്തുക്കളും നഷ്ട്ടപെടുകയാണ് ഉണ്ടായത്.
കോടികളുടെ ആസ്തിയുണ്ടായിരുന്ന ജമാല്‍ മുഹമ്മദ്‌ കമ്പനിയുടെ ചീഫിന്റെ ചെരുമകളായ ജമാൽ ഹമീദ ബിയെ 1923 ൽ വിവാഹം കഴിച്ചതോട് കുടി ഇസ്മായില്‍ സാഹിബ് സബന്നതയുടെ ഉന്നയില്‍ എത്തിയിരുന്നു..1909 ല്‍ തിരുനല്‍വേലി യംഗ് മുസ്ലിം സൊസൈറ്റി രൂപീകരിച്ചു കൊണ്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.1918 ല്‍ മജ്ളിസുല്‍ ഉലമ എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം എടുക്കെഷനാല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ്‌, അന്ജുമാന്‍ ഇമായത്തുല്‍ ഇസ്ലാം മിന്റെ വൈസ് പ്രസിഡന്റ്‌ ..1948 മാര്‍ച് 10 നു മദ്രാസില്‍ വെച്ച് ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് രൂപീകരിച്ചപ്പോള്‍ അതിനു നെത്ര്വത്തം നല്‍കിയതും ഇസ്മയില്‍ സാഹിബ് ആയിരുന്നു.ഒരു രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്. 1946—52 കാലഘട്ടത്തില്‍ മദ്രാസ്‌ അസ്സംബ്ലിയുടെ പ്രതിപക്ഷ നേതാവ്.1946–1952 കാലയവളില്‍ ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു മുഹമ്മദ് ഇസ്മയിൽ. 1952-58 കാലഘട്ടത്തില്‍ രാജ്യസഭ അംഗം, മുന്നാം ലോകസഭ (1962) തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഖായിദെമില്ലത്ത് മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ് കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ മുഹമ്മദ്‌ കുഞ്ഞുവിനെ 4328 വോട്ടിനു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ പുതിയവീട്ടില്‍ ഷൌക്കത്തലി ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. നാലാം ലോകസഭ തിരഞ്ഞെടുപ്പില്‍ (1967) മഞ്ചേരി മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രെസിന്റെ എ നഫീസത്ത്‌ ബീവിയെ 107494 വോട്ടിനു പരാജയപ്പെടുത്തിയാണ് ലോക്സഭയില്‍ എത്തിയത്. മുഹമ്മദ്‌ ഇസ്മായില്‍ സാഹിബിനെ ജനങ്ങള്‍ ആദരവോടെ ഖായിദെമില്ലത്തു (രാഷ്ട്രത്തിന്റെ നേതാവ്) എന്നാണു വിളിച്ചിരുന്നതു . 1972 ഏപ്രില്‍ 4 നു ആണ് അദ്ദേഹം ചെന്നയില്‍ വെച്ച് മരണപ്പെട്ടത്...സര്‍വശക്തനായ അല്ലാഹു ..അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പെടുതുമാരാകട്ടെ (ആമീന്‍)

ജി.എം ബനാത്ത്‌വാല

പല കാരണങ്ങള്‍ കൊണ്ടും വേട്ടയാടപ്പെടുന്ന സാധാരണക്കാര്‍ക്ക് വേണ്ടി പാര്‍ലിമെന്റില്‍ ഗര്‍ജനം നടത്തിയ മഹാനായ നേതാവായിരുന്നു ജി എം ബനാത്തവാല സാഹിബ്‌. ന്യുനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി ഭരണഘടനയുടെ ഭാഗമായി നിന്ന് എന്ത് ചെയ്യാന്‍ സാധിക്കും എന്ന്‍ ഗ്രഹപാഠം ചെയ്യുകയും അത് നടപ്പിലാക്കാന്‍ വേണ്ടി ചങ്കുറ്റത്തോടെ നിയമനിര്‍മ്മാണ സഭയില്‍ ആവശ്യപെടുകയും ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെ പഠിച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്ന അദ്ദേഹം നല്ലൊരു വിദ്യാര്‍ഥി കുടിയാണ്. ചരിത്രപ്രധാനമായ പല ബില്ലുകളും അദ്ദേഹം അവതരിപ്പിച്ചു. അതിനുവേണ്ടി ധാരാളം പഠനങ്ങളില്‍ മുഴുകാനും അദ്ദേഹം സമയം കണ്ടെത്തി. ഏറെ വിവാദം ഉയര്‍ത്തിയ ഷബാനു കേസിലെ വിധിയെ തുടര്‍ന്ന് അദ്ദേഹം അവതരിപ്പിച്ച ബില്ലാണ് (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ റൈറ്റ്സ്‌ ഓണ്‍ ഡിവോഴ്സ്‌ ആക്ട്‌) പാര്‍ലിമെന്റ് പാസ്സാക്കിയത്. ഒരു മെമ്പറുടെ ബില്ല് നിയമം ആയി മാറിയ ആദ്യത്തെ ചരിത്ര നിമിഷം ആയിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രി രാജിവ് ഗാന്ധിയാണ് അതിനു വഴിയൊരുക്കിയത്.
1977 ല്‍ ആണ് അദ്ദേഹം ആദ്യമായി പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് മുതല്‍ പാര്‍ലിമെന്റ് സമ്മേളനങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്ര രേഖകള്‍ ആണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച 10 പാര്‍ലിമെന്റെരിയന്‍ മാരുടെ ലിസ്റ്റ് എടുത്താല്‍ മുന്‍പന്തിയില്‍ നമ്മുക്ക് അദ്ധേഹത്തെ കാണാന്‍ സാധിക്കും. മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബും അദ്ദേഹവും ഒന്നിച്ചു ചേര്‍ന്ന് ന്യുനപക്ഷത്തിനു വേണ്ടി ശബ്തിച്ച കാലം ഒരു സുവര്‍ണ കാലഘട്ടം തന്നെ ആയിരുന്നു. ശരീഅത് അടക്കമുള്ള വിഷയങ്ങളില്‍ നമ്മള്‍ വിജയം കണ്ടത് ആ കുട്ടുകെട്ടു കൊണ്ടാണ്. പല പാര്‍ലിമെന്റ് സ്പീക്കര്‍മാരും മറ്റു മെമ്പര്‍ മാരോട് ബനാത്ത്വാലയെ കണ്ടു പഠിക്കാന്‍ പറയുമായിരുന്നു. ക്രിത്യനിഷ്ടതയില്‍ അത്രയും മാന്യത അദ്ദേഹം പുലര്‍ത്തിയിരുന്നു.
മുസ്ലിം സമുദായം ഇന്ത്യയില്‍ ബുദ്ധികുറഞ്ഞവരും ഒന്നിനും കൊള്ളത്തവരും ആയ ഒരു ആള്‍ക്കുട്ടം അല്ലെന്നും അവസരത്തിന് വേണ്ടി അലയാതെ സ്വയം അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തു മുന്നെരണം എന്നും ആണ് അദ്ദേഹം നമ്മെ പഠിപ്പിച്ചത്. അദ്ധേഹത്തിന്റെ ആ ചിന്ത പ്രാപല്യത്തില്‍ കൊണ്ട് വരാന്‍ നമ്മുക്ക് സാധിക്കാന്‍ ഉള്ള ശ്രമം ആണ് നമ്മള്‍ നടത്തേണ്ടത്,
1933 ഓഗസ്റ്റ് 15 ന് ഹാജി നൂർ മുഹമ്മദിന്റെ മകനായി മുംബൈയിൽ ജനിച്ചു, . സിദൻഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിദ്യാലയത്തിൽ‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിർത്തി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി. ഡോ.ആയിഷ ബനാത്ത്‌ വാലയാണ്‌ ഭാര്യ. ഈ ദമ്പതികൾക്ക് മക്കളില്ല. .
1961ൽ മുസ്‌ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായാണ്‌ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്‌. പിന്നീട് 1967-ൽ മുംബൈ കോർപ്പറേഷനിൽ കൗൺസിലറായി ബനാത്ത്‌വാല തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1972 ലും ഈ ജയം ആവർത്തിച്ചു
1972 ല്‍ നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമര്‍ഖാദി മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രെസിന്റെ മിയ അഹമദ് ലത്തീഫിനെ 6017 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 1977 മുതല്‍ ആണ് അദ്ദേഹം ലോക്സഭയിലേക്കു മത്സരിച്ചു തുടങ്ങിയത്. എല്ലാ മത്സരവും പൊന്നാനി മണ്ഡലത്തില്‍ നിന്നാണ്. 1977 ല്‍ വിമതലീഗിലെ കെ മൊയ്തീന്‍ കുട്ടിഹാജി എന്നാ ബാവ ഹാജിയെ 117346 വോട്ടിനു പരാജയപ്പെടുത്തി. 1980 ല്‍ കൊണ്ഗ്രെസ് (യു)വിന്റെ ആര്യാടന്‍ മുഹമ്മദിനെ 50863 വോട്ടിനു പരാജയപ്പെടുത്തി. 1984 ല്‍ സി പി ഐ യിലെ കൊളാടി ഗോവിന്ദന്‍കുട്ടിയെ 102326 വോട്ടിനു പരാജയപ്പെടുത്തി. 1989 ല്‍ സി പി ഐ യിലെ എം രഹ്മത്തുല്ലയെ 107519 വോട്ടിനു പരാജയപ്പെടുത്തി. 1996 ല്‍ സി പി ഐ യിലെ രഹ്മത്തുല്ലയെ 79295 വോട്ടിനു പരാജയപ്പെടുത്തി. 1998 ല്‍ സി പി ഐ യിലെ മിനുമുംതാസിനെ 104244 വോട്ടിനു പരാജയപ്പെടുത്തി. 1999 ല്‍ സി പി ഐ യുടെ പി പി സുനീറിനെ 102758 വോട്ടിനു പരാജയപ്പെടുത്തി.
ഭൂരിപക്ഷത്തിന്റെ കണക്കു എടുത്താല്‍ ലക്ഷത്തിന്റെ കണക്കെ പൊന്നാനിക്കാര്‍ ബനാതവാല സാഹിബിനു നല്‍കിയിട്ടുള്ളൂ. വിശ്വാസം അര്‍പ്പിച്ച ജനങ്ങളെ നിരാശരാക്കിയില്ല എന്നതിന്റെ വ്യക്തമായ തെളിവായി അത് നിലനില്‍ക്കുന്നു

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (59) കല്ലടി മുഹമ്മദ്‌

ജനനം.1949 ഒക്ടോബര്‍ 20
അബ്ദുഹജിയുടെ മകന്‍ ..അരിയുര്‍ സഹകരണ ബാങ്ക് ഡയരക്റെര്‍
കെ ഇ എല്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി വൈസ് പ്രസിഡന്റ്‌
മുസ്ലിം ലീഗ് പാലക്കാട്‌ ജില്ല പ്രസിഡന്റ്‌
എട്ടാം നിയമ സഭയിലേക്ക് (1987) മണ്ണാര്‍ക്കാട് നിന്നും സി പി ഐ യിലെ പി കുമാരനെ 3460 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമസഭയിലേക്ക് (1991) മണ്ണാര്‍ക്കാട് നിന്നും സി പി ഐ യിലെ പി കുമാരനെ 4470 വോട്ടിനു പരാജയപ്പെടുത്തി

1962 ലെ ലോകസഭ തിരഞ്ഞെടുപ്പിലെ റിസൽട്ട് (കോഴിക്കോട്,മഞ്ചേരി)


2014 ല്‍ ലോകസഭ തിരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്......മുസ്ലിം ലീഗ് പാര്‍ട്ടി വളരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് എല്ലാ ലോകസഭ മണ്ഡലങ്ങളിലും കണ്‍വന്ഷനുകള്‍ ചേര്‍ന്ന് കൊണ്ടിരിക്കുന്നത്.......പലരും ചോതിക്കുന്നത് എന്തിനാണ് ഇങ്ങനെ ഒറ്റയ്ക്ക് കണ്‍വന്ഷനുകള്‍ ചേരുന്നത് ....ഒറ്റയ്ക്ക് മത്സരിക്കാന്‍ ദൈര്യമുണ്ടോ എന്നൊക്കെ.....അവര്‍ മുസ്ലിം ലീഗിനെ കുറിച്ച് ശരിക്കും മനസ്സിലാക്കാത്തവര്‍ ആണ്.....മുസ്ലിം ലീഗ് ഇവിടെ ഒറ്റക്കും അല്ലാതെയും മത്സരിച്ചിട്ടുണ്ട്.......1957 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മത്സരിച്ചത്......പ്രജസോഷിലിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമായിട്ടു ആണ്......1960 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ സഖ്യത്തിന്റെ കൂടെ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസും ഉണ്ടായിരുന്നു.....1967 ല്‍ കമ്മുനിസ്റ്റ്‌ പാര്‍ട്ടികളും ആയി സഖ്യമായാണ് മുസ്ലിം ലീഗ് മത്സരിച്ചത്......ഇതൊക്കെ മുന്നണി ബന്ധത്തില്‍ മത്സരിച്ച ചരിത്രങ്ങള്‍ ആണെങ്കില്‍....,,,,,,,1962 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഒറ്റയ്ക്ക് ആണ് മത്സരിച്ചത് .....ഒറ്റയ്ക്ക് മത്സരിച്ച മുസ്ലിം ലീഗ് രണ്ടു സീറ്റില്‍ ജയിക്കുകയും ചെയ്തിട്ടുണ്ട്.......കോഴിക്കോട് മണ്ഡലത്തില്‍ കേരള അസംബ്ലിയിലെ സ്പീക്കര്‍ സ്ഥാനം രാജിവെച്ച് സി എച്ച് മുഹമ്മദ്‌ കോയ സാഹിബും മഞ്ചേരിയില്‍ മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റ്‌ ഖയിതെമില്ലത്ത് ഇസ്മയില്‍ സാഹിബും ആണ് അന്ന് വിജയിച്ചത്.......കമ്മുനിസ്റ്റ്‌ സ്ഥാനര്തികളും കൊണ്ഗ്രെസ് സ്ഥാനര്തികളും ആണ് അന്ന് പരാജയപ്പെട്ടത് .....അന്നത്തെ റിസള്‍ട്ട് ആണ് താഴെ ഫോട്ടോയില്‍

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (74 ) എന്‍ ശംസുദ്ധീന്‍

ജനനം. 1969 മേയ് 31 
മുഹമ്മദ്‌ കുട്ടിയുടെ മകന്‍... 
കാലിക്കറ്റ് യുണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ 
കാലിക്കറ്റ് യുണിവേഴ്സിറ്റി യുനിയന്‍ കൌണ്‍സിലര്‍
എം എസ എഫ് മലപ്പ്രം ജില്ല പ്രസിഡന്റ്‌ , സ്റ്റേറ്റ് ജെനറല്‍ സെക്ടറി
മുസ്ലിം യുത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ്‌ , സ്റ്റേറ്റ് ജെനറല്‍ സെക്ടറി
മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പര്‍
പതിമുന്നം നിയമ സഭയിലേക്ക് (2011) മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും സി പി ഐ യിലെ വി ചാമുന്നിയെ 8270 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ പ്രതിനിധികള്‍ ആയി സ്പീക്കര്‍, ഡെപ്യുട്ടി സ്പീക്കര്‍, ഗവര്‍മെന്റ് ചീഫ് വിപ്പ്

സീതി സാഹിബ് -----------രണ്ടാം കേരള നിയമ സഭയുടെ സ്പീക്കര്‍ (1960 മാര്‍ച്ച്‌ 12 മുതല്‍ 1961 ഏപ്രില്‍ 17 വരെ )

സി എച്ച് മുഹമ്മദ്‌ കോയ------രണ്ടാം കേരള നിയമസഭയുടെ സ്പീക്കര്‍ ( 1961 ജൂണ്‍ 9 മുതല്‍1961
നവംബര്‍ 10 വരെ)

കെ മൊയിതീന്‍കുട്ടി ഹാജി (ബാവ ഹാജി) -----------നാലാം നിയമ സഭയിലെ സ്പീക്കര്‍ (1970 ഒക്ടോബര്‍ 22 മുതല്‍ 1975 മേയ് 8 വരെ)

ചാക്കീരി അഹമദ്കുട്ടി-----------അഞ്ചാം നിയമസഭയില്‍ സ്പീക്കര്‍ (.1977 മാര്‍ച്ച്‌ 28 മുതല്‍ 1980 ഫെബ്രുവരി 14 വരെ)

എം പി മുഹമ്മദ്‌ ജാഫര്‍ ഖാന്‍------------ --,-----------മുന്നാം നിയമ സഭയില്‍ ഡെപ്യുട്ടി സ്പീക്കര്‍ (1967 മാര്ച്ച് ‌ 20 മുതല്‍ 1970 ജൂണ 26 വരെ)

കെ എം ഹംസ കുഞ്ഞു ------------ഏഴാം നിയമ സഭയിൽ ഡെപ്യുട്ടി സ്പീക്കർ-(1982 ജൂണ്‍ 30 മുതൽ 1986 ഒക്ടോബർ 7 വരെ )

കൊരമ്പയില്‍ അഹമദ് ഹാജി --------------ഏഴാം നിയമ സഭ ഡെപ്യുട്ടി സ്പീക്കര്‍ ....(1986 ഒക്ടോബര്‍ 20 മുതല്‍ 1987 മാര്‍ച്ച 25 വരെ)

പി സീതി ഹാജി ---------ഗവര്‍മെന്റ് ചീഫ് വിപ്പ് ...ഒമ്പതാം നിയമ സഭയുടെ (1991) തുടക്കം മുതല്‍ മരണം വരെ (1991 ഡിസംബര്‍ 5 വരെ)

കെ പി എ മജീദ്‌ ------------ ഗവര്‍മെന്റ് ചീഫ് വിപ്പ് (1992 --1996)

ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്

1922 നവംബർ 3 ന് മൈസൂരിൽ നിന്ന് ബംഗ്ലുരുവിൽ സ്ഥിരതാമസമാക്കിയ ഒരു സമ്പന്ന വ്യാപാരകുടുംബത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ജനിച്ചത്. പിതാവ് മുഹമ്മദ് സുലൈമാൻ. മാതാവ് സൈനബ് ബായ്. സുലൈമാൻ സേട്ടുവിന്റെ മാതാവ് കേരളത്തിലെ തലശ്ശേരി സ്വദേശിനിയാണ്. സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദമെടുത്ത സേട്ട് സാഹിബ് മൈസൂരിലേയും കോളാരിലേയും കോളേജുകളിൽ അദ്ധ്യാപകനായി ജോലിചെയ്തു. സർക്കാർ ജോലിക്കാർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തടയപ്പെട്ടപ്പോൾ സേട്ട് സാഹിബ് തന്റെ ഉദ്യോഗം ഉപേഷിക്കുകയാണ് ചെയ്തത്. 1949 അഗുസ്റ്റ് 7 നു മട്ടാഞ്ചേരി സ്വദേശി ആയ ബീഗം യാസ്മിന്‍ ഇബ്രാഹിമിനെ വിവാഹം കഴിച്ചു. മൈസൂര്‍ സിറ്റി മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി ആയിട്ടാണ് രാഷ്ട്രീയ രംഗത്ത് അദ്ധേഹത്തിന്റെ തുടക്കം. 1958 മുതല്‍ 1973 വരെ എറണാകുളം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌ ആയും 1962 മുതല്‍ 1973 വരെ സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973 ല്‍ ദേശീയ പ്രസിഡന്റ്‌ ആയിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ മരണപ്പെട്ടപ്പോള്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ്‌ സ്ഥാനം അദ്ദേഹം ഏറ്റെടുത്തത്. 1994 ഫെബ്രുവരി 6 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 1994 ഏപ്രിൽ 2 3 ന് ഇന്ത്യൻ നാഷണൽ ലീഗ് രൂപീകരിച്ച അദ്ദേഹം മരണം വരെ അതിന്റെ പ്രസിഡന്റ്‌ ആയിരുന്നു. കെ എം ഇ എ എറണാകുളം ജില്ല ജെനറല്‍ സെക്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌. , ആള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് ജെനറല്‍ സെക്ടറി.തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്‌..., ദേശീയ തലത്തില്‍ മുസ്ലിം സമുദായത്തിന്റെ ശബ്ദം ആയിരുന്നു അദ്ദേഹത്തിന്റെയും ബനാത്ത് വാലയുടെയും . ആ കൂട്ട് കേട്ട് ഇന്ത്യയിലെ മുസ്ലിം ജനകോടികള്‍ക്ക് വേണ്ടി നേടിയെടുത്തത് അവര്‍ ഒരിക്കലും മറക്കാത്ത കാര്യങ്ങള്‍ തന്നെയാണ്. ശരീഹത്തു വിഷയം മുതല്‍ ആരാധനാലയങ്ങളുടെ കട്ടോഫ് ഡേറ്റ് വരെ അതില്‍ ചിലത് മാത്രം ആണ് .1960 ഏപ്രില്‍ 3 മുതല്‍ 1966 ഏപ്രില്‍ 2 വരെ രാജ്യസഭ അംഗം ആയിരുന്നു. നാലാം ലോകസഭ (1967) തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ നിന്നും കൊണ്ഗ്രെസിന്റെ എന്‍ കെ എസ നായരെ 81873 വോട്ടിനു പരാജയപ്പെടുത്തി. അഞ്ചാം ലോകസഭ ( 1971)തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും കൊണ്ഗ്രെസിന്റെ പാലാട്ട് കുഞ്ഞികോയയെ 72076 വോട്ടിനു പരാജയപ്പെടുത്തി .ആറാം ലോകസഭ (1977 )തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്നും വിമിത ലീഗിന്റെ ബി എം ഹസ്സനെ 97201 വോട്ടിനു പരാജയപ്പെടുത്തി. ഏഴാം ലോകസഭ (1980 )തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍അഖിലേന്ത്യാ ലീഗിലെ മൊയിതീന്‍ കുട്ടി ഹാജി ബാവ ഹാജിയെ 34581 വോട്ടിനു പരാജയപ്പെടുത്തി. എട്ടാം ലോകസഭ (1984) തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍സിപിഎം ലെ ഇ കെ ഇമ്പിച്ചിബാവയെ 71175 വോട്ടിനു പരാജയപ്പെടുത്തി. ഒമ്പതാം ലോകസഭ (1989) തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ സിപിഎം ലെ കെ വി സലാഹുദ്ധീനെ 70282 വോട്ടിനു പരാജയപ്പെടുത്തി. പത്താം ലോകസഭ തിരഞ്ഞെടുപ്പില്‍ (1991) പൊന്നാനി മണ്ഡലത്തില്‍ സി പി ഐ യിലെ കട്ടിശ്ശേരിഹംസകുഞ്ഞിനെ 95706 വോട്ടിനു പരാജയപ്പെടുത്തി. അവസാന കാലത്ത് മുസ്ലിം ലീഗ് പ്രസ്ഥാനം വിട്ടു പോയെങ്കിലും മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ മനസ്സില്‍ സ്ഥാനം നേടിയ വ്യക്തി ആയിരുന്നു അദ്ദേഹം.. അവരെന്നും സ്നേഹപൂര്‍വ്വം ആദരപൂര്‍വ്വം “” മെഹബൂബെ മില്ലത്ത്””” എന്നാണു വിളിച്ചിരുന്നത്‌..,സേട്ട് സാഹിബിന്റെ മകന്‍ ആണ് ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് ദേശീയ അസിസ്ടന്റ്റ് സെക്ടറി സിറാജ് സേട്ട് സാഹിബ് .... 2005 ഏപ്രില്‍ 27 നു തന്റെ 83 മത്തെ വയസ്സില്‍ ആണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. സര്‍വ ശക്തനായ അല്ലാഹു അദ്ധേഹത്തെ വിജയികളുടെ കുട്ടത്തില്‍ ഉള്‍പ്പെടുതുമാരാകട്ടെ (ആമീന്‍)

എ.കെ.എ.അബ്ദുസമദ് - AKA ABDU SAMAD EX MP

ജനനം.1926 ഒക്ടോബർ 4 (പോണ്ടിച്ചേരിയിലെ കാരിക്കൽ)
പിതാവ്. അല്ലാമ എ കെ അബ്ദുൽ ഹമീദ് ബാഖവി 
ഭാര്യ . നർഗീസ് ബാനു
വിദ്യാഭ്യാസം. മദ്രസ് യുനിവേഴ്സിറ്റി
എഴുത്തുകാരാൻ, വിദ്യാഭ്യാസ പ്രവര്തകൻ, ബിസിനെസ്മാൻ എന്നീ മേഖലകളിലും രാഷ്ട്രീയതോടപ്പം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്
മുസ്ലിം ലീഗ് തമിൾനാട് സംസ്ഥാന പ്രസിഡന്റ്‌, ദേശീയ ജെനറൽ സെക്ടറി തുടങ്ങിയ സ്ഥാനങ്ങൾ കൈകാര്യം ചെയ്തിരുന്നു
ഹജ്ജ് യാത്രയെ കുറിച്ചും മുഹമ്മദ്‌ നബിയെ കുറിച്ചും അടക്കം നിരവധി പുസ്തങ്ങളുടെ രചയിതാവും ആയിരുന്നു അദ്ദേഹം

തമിഴ്നാട്‌ സംസ്ഥാന മുസ്ലിം ലീഗിന്റെ മനിചൂടർ ( Mani Chudar) എന്ന പത്രത്തിന്റെയും മനിവിളക്കുർ (Mani Vilakkur )എന്ന മാസികയുടെയും സ്ഥാപക എഡിറ്റർ ആയിരുന്നു അദ്ദേഹം . ക്രസന്റ് (Crescent ) എന്ന ഇംഗ്ലീഷ് വീക്കിലിയുടെ പബ്ലിഷർ ആയും പ്രവര്തിച്ചിട്ടുണ്ട്
മദ്രാസ്‌ യുനിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ, അണ്ണാമല യുനിവേഴ്സിറ്റിസെനറ്റ് മെമ്പർ, മുസ്ലിം എടുക്കെഷനാൽ അസോസിയേഷൻ സൌത്ത് ഇന്ത്യ യുടെ പ്രസിഡന്റ്‌, മദ്രാസ്‌ യുനിവേഴ്സിറ്റിയുടെ കോര്ട്ട് മെമ്പർ , ബോര്ഡ് ഓഫ് ഇസ്ലാമിക് സ്റ്ഡീസിന്റെ ചെയറമാൻ,
1964 ഏപ്രിൽ 3 മുതൽ 1976 ഏപ്രിൽ 2 വരെ യും രാജ്യസഭ അങ്ങമായിരുന്നു

തമിഴ്നാട്‌ നിയമസഭ അംഗം 1984-88
ഏഴാം ലോകസഭ തിരഞ്ഞെടുപ്പിൽ (1980) തമിഴ്നാട്ടിലെ വെള്ളൂർ മണ്ഡലത്തിൽ നിന്നും ജനതപാര്ട്ടിയുടെ ദാന്തയുത്തപാനിയെ 79546 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം ലോകസഭ തിരഞ്ഞെടുപ്പിൽ (1989) തമിൾ നാട്ടിലെ വെള്ളൂർ മണ്ഡലത്തിൽ നിന്നും ഡി എം കെ മുന്നണിയുടെ എം അബ്ദുൽലത്തീഫിനെ 160850 വോട്ടിനു പരാജയപ്പെടുത്തി
1999 ഏപ്രിൽ 19 നു അദ്ദേഹം മരണപ്പെട്ടു


SON OF ALLAMA A.K .A ABDUL HAMEED BAQAVI .HE WAS BORN IN 1926 OCTOBER IN PONDICHERY , HE COMPLETED HIS STUDIES FROM MADRAS UNIVERSITY . INCLUDING POLITICS AS A WRITER EDUCATIONAL AND BUSINESS ALL THIS AREAS HE MADE HIS OWN IDENTITY . HE WAS PERFORMED AS BOTH STATE AND NATIONAL SECRETARY IN MUSLIM LEAGUE POLITICAL PARTY.HE PUBLISHED MANY BOOKS RELATED TO HAJJ PILGRIMS AND BOOKS ABOUT PROPHET MUHAMMED (SAW). ;HE GOT OPPORTUNITY TO WORK THE FIRST EDITOR IN MANICHOODER DALY AND MANIVILAKOOR MONTHLY IN MUSLIM LEAGUE TAMILANDU STATE PUBLISHERS . AT THE SAME TIME HE WORKED AS A PUBLISHER IN ENGLISH MONTHLY NAMED CRESCENT. FOR HIS CAREER HE WAS PERFORMED AS MEMBER OF MADRASS UNIVERSITY SYNDICATE ,MEMBER OF ANNAMALI UNIVERSITY SYNDICATE , MEMEBER OF MUSLIM EDUCATIONAL ASSOCIATION IN SOUTH INDIA, MEMEBER OF MADRAS UNIVERSITY COURT , , CHAIRMAN OF ISLAMIC STUDIES .IN 1964 TO 1976 HE WAS THE MEMEBER OF RAJYA SABHA .1984 TO 88 HE WAS THE MEMBER OF THAMIL NADU STATE CONSTITUENCY ., FOR THE 7TH ASSEMBLY ELECTION HE BEATS DATTHAYUTHAPANI FOR 79546 VOTES FROM JANATHA PARTY IN THAMIL NADU VELLOR , THE 9 TH LOKSABHA (1989) HE BEATES M ABDUL LATHEEF FROM DMK FOR 160850 VOTES IN VELLOOR CONSTTUENCY . 1999 THE MEMMORIES PASSED AWAY.

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (73 ) കെ.എം.ഷാജി

കുടുംബം: വയനാട് കണിയാമ്പറ്റ കളത്തൊടിയില്‍ പരേതനായ ബീരാന്‍കുട്ടിയുടെയും ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഫാത്തിമ ഹന, മുഹമ്മദ്, അഹമ്മദ്

രാഷ്ട്രീയ പശ്ചാത്തലവും പാരമ്പര്യവും: എം. എസ്. എഫിലൂടെ രാഷ്ട്രീയത്തിലെത്തി. എം.എസ്. എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍, സെക്രട്ടറി,പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗമാണ്

വിദ്യാഭ്യാസം: പ്രീ ഡിഗ്രി, ബി. ബി. എ. പൂര്‍ത്തിയാക്കിയില്ല.

22-ാമത്തെ വയസ്സില്‍ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. പതിമുന്നാം നിയമ സഭയിലേക്ക് (2011) അഴീക്കോട്‌ നിന്നും സിപിഎം എം പ്രകാശന്‍ മാസ്റെരെ 493 വോട്ടിനു പരാജയപ്പെടുത്തി

എസ്.എം.മുഹമ്മദ്‌ ശരീഫ്. - S.M. Muhammed Shareef EX.MP

ജനനം. 1924 ജൂലൈ 15 .
പിതാവ്. മുഹമ്മദ്‌ മത്താർ രാവുത്തർ
ഭാര്യ . എം എ. ജവരുന്നിസ
വിദ്യാഭ്യാസം. അമേരിക്കൻ കോളേജ് (മധുര), ബീഹാർ യുനീവേഴ്സിറ്റി റാഞ്ചി, മദ്രാസ്‌ യുനീവേഴ്സിറ്റി
.മധുര സിറ്റി മുസ്ലിം ലീഗ് പ്രസിഡന്റ്‌, മധുര ജില്ല മുസ്ലിം ലീഗ് സെക്ടറി, തമിൾ നാട് സംസ്ഥാന മുസ്ലിം ലീഗ് അസിസ്ടന്റ്റ് സെക്ടറി,
മധുര മുൻസിപ്പൽ കൌണ്‍സിലർ 1964 -1969
നാലാം ലോകസഭ തിരഞ്ഞെടുപ്പിൽ മദ്രാസിലെ രാമനാഥപുരം മണ്ഡലത്തിൽ നിന്നും കൊണ്ഗ്രെസിന്റെ എസ്, ബാലകൃഷ്ണനെ 32025 വോട്ടിനു പരാജയപ്പെടുത്തി
അഞ്ചാം ലോക്സഭയിലേക്കു മുസ്ലിം ലീഗ് സ്ഥാനര്തി ആയി തമിഴ്നാട്ടിലെ പെരിയകുളം ലോകസഭ മണ്ഡലത്തിൽ നിന്നും സ്വതന്ത്രപാർട്ടിയുടെ അജ്മൽ ഖാനെ 41925 വോട്ടിനു പരാജയപ്പെടുത്തി

son of muhammed maththar ravuththar was born in July 15th 1924.he was an author ,poet and a social activist.he was studied in American school of Bihar and graduated from Madura university in madras 
He was performed as an assistant secretory of Muslim league committee in madhura at the same time the secretory of Tamil Nadu state Muslim league. He was elected to loksabha Assembly in two times .in 4th and 5th assemblies,for the first time he beats balakrishnan from congress for
32025 votes from raamanatha puram consistency .for the second time he beats the independent candidate Ajmal khan for 41925 votes from periyakulam Constituency of Tamil Nadu. The government gave him to Bharat darshana for his great social activities .

"ചന്ദ്രിക" ദിനപ്പത്രം



കോഴിക്കോട്‌ ആസ്ഥാനമായുള്ള മുസ്‌ലിം പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി പുറത്തിറക്കുന്ന മലയാള ദിനപത്രമാണ്‌ ചന്ദ്രിക. മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമാണ്‌. കേരളത്തിൽ കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നീ നഗരങ്ങളിൽ നിന്നും ഗൾഫ്‌ രാജ്യങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഗൾഫിൽ 'മിഡിലീസ്റ്റ്‌ ചന്ദ്രിക' എന്ന പേരിലാണ്‌ പുറത്തിറങ്ങുന്നത്‌. 1934 ൽ തലശ്ശേരി യിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം.1938 ൽ ദിനപത്രമായി.‍ 1948 ൽ കോഴിക്കോട്ടുനിന്നായി പ്രസിദ്ധീകരണം. 1950 ൽ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.കലാ സാഹിത്യ സാംസ്‌കാരിക വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധമാണ്‌. എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, വി.കെ.എൻ, വൈക്കം മുഹമ്മദ്‌ ബഷീർ, എൻ.എസ്‌ മാധവൻ തുടങ്ങി മലയാളത്തിലെ മുൻനിര സാഹിത്യകാരന്മാരെല്ലാം എഴുതിയിരുന്ന ആഴ്‌ചപ്പതിപ്പ്‌ ആയിരുന്നു ചന്ദ്രിക

അഭിമാനകരമായ അസ്ഥിസ്തം നേടിയെടുക്കാന്‍ ജീവിതം സമര്‍പ്പിച്ചവര്‍



കനല്‍ കാടുകളുടെ പ്രതക്ഷിണ വഴികളില്‍ തളര്‍ന്ന ഒരു ജനതയില്‍ ആത്മവീര്യത്തിന്റെ ഉത്തേജകം കുത്തിവെച്ചു അദ്ദേഹം. സ്വത്രത്രത്തിന്റെ ചോരപാടില്‍ പകച്ചു നിന്ന മുസ്ലിം ഇന്ത്യയുടെ വിളറിയ ആകാശത്തു പ്രകാശ നിര്‍ഭരമായ പ്രത്യാശയായി ആകാശത്തു ഒരു മേഘകീറു പിറന്നു ഖായിതെ മില്ലത്ത് ഇസ്മയില്‍ സാഹിബ്. വര്‍ഗീയ വൈരത്തിന്റെ ശൂല മുനകളില്‍ നിന്ന് ഹൃദയം പറിച്ചെടുത്തു പലായനത്തിന്റെ പാണ്ടം കെട്ടിയ ജന ലക്ഷങ്ങളെ അതിരുകളില്‍ അദ്ദേഹം തടഞ്ഞു നിര്‍ത്തി. പാതിരാ മണി മുഴങ്ങുമ്പോള്‍ സ്വതന്ത്ര നിലാവിലേക്ക് ചുവടു വെച്ച ഇന്ത്യയുടെ ഉത്സവ രാത്രി അടങ്ങുമ്പോള്‍ ഉത്തര ദേശങ്ങള്‍ കരിഞ്ഞ മനുഷ്യ മാംസങ്ങളും ചുടു ചോരയുമായി കുതിരുകയായിരുന്നു. വേട്ടയാടപ്പെടുന്ന ഇന്ത്യന്‍ മുസല്‍മാനു മുന്നില്‍ രക്ഷയുടെ തീരം ചക്രവാള ദൂരമായി. അധികാര പീടങ്ങള്‍ മൌനത്തില്‍ മുങ്ങി. അഭയ മന്ത്രം ഉറവിട്ട രാഷ്ട്ര പിതാവിനെ കൊന്നു തിന്നു. ശിരസറ്റും കരള്‍ പിളര്‍ന്നും പിടയുന്ന മുസല്‍മാന്റെ പ്രാണ നിലവിളികള്‍ സ്വാതന്ത്രത്തിന്റെ പ്രഭാത ഗീതം ആയി. സ്വതന്ത്ര പൂര്‍വ ഘട്ടത്തില്‍ സംഘശക്തിയുടെ മുദ്രയായി തിളങ്ങിയ പ്രസ്ഥാനത്തിന്റെ നേതാക്കളും അതിരുകള്‍ക്ക് അപ്പുറത്ത് മറഞ്ഞു. ആശ്വാസ വചവുമായി ഇനി ആരും വരാനില്ലെന്ന പേടി കാഴ്ച്ചയുടെ രാപ്പകലുകളില്‍ ഉരുകിയമാരുമ്പോള്‍ ജനകോടികളുടെ മനസ്സില്‍ ആ ഋഷി പ്രസാദം വന്നു നിറഞ്ഞു. ചോരയും കന്നെരും വീണു കുതിരുന്ന സ്വതന്ത്ര ഇന്ത്യയിലെ ഇരുണ്ട വഴികളില്‍ അഭയ മന്ത്രയുമായി അവര്‍ വന്നു. പീഡിതന്റെ ദുരിത ഭൂമിയില്‍ നക്നപാതരായി അവര്‍ അലഞ്ഞു. അഭയാര്തികലായി ഒഴുകിയെത്തിയ ജന ലക്ഷങ്ങളുടെ മുന്നില്‍ ആ വാക്കുകള്‍ മുഴങ്ങി. പോകരുത്. പിറന്ന മണ്ണ് ഉപേഷിച്ച് എങ്ങും പോകരുത്. മര്‍ദിതന്റെ ജീവിത പാതയില്‍ അനന്ത വിശാലതയില്‍ തണലും സുഖന്തവും പരത്തി ഹരിതക്കൊടി പറന്നു. തകര്‍ന്ന മുസ്ലിം ഇന്ത്യയെ പുനര്‍സൃഷ്ടിക്കാന്‍ അവര്‍ സഹനത്തിന്റെ കാല്‍വരി കയറി.പതിത ജനകൊടികളെ ആത്മദൈര്യത്തിന്റെ ഉത്തരനീയാമാനിയിക്കാൻ അവർ പകിടം നൽകിയത് സ്വന്തം ജീവിതം തന്നെ ഗാഡനിദ്രയുടെ ഇരുളിൽ നിന്ന് ഒരു ജനപതത്തെ ഉയരത്തി ചിറകും കരുത്തും ഏകി. വിമോചനത്തിന്റെ അതിരറ്റ ആകാശങ്ങളിലേക്ക് പറത്തി വിട്ടു ആ മഹാ പുരുഷന്മാർ. സ്വാതന്ത്രത്തിന്റെ ഹൃദയ ഭിത്തിയിൽ കൊത്തിവെച്ചതാണ് ആ പേരുകൾ .ഖായിതെമില്ലത്ത് മുഹമ്മദ്‌ ഇസ്മയിൽ സാഹിബ്, കെ എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ, പി എം എസ എ പൂക്കൊയതങ്ങൾ, ബി പോക്കർ സാഹിബ്, കൊട്ടാൽ ഉപ്പിസാഹിബ്, സി എച്ച്. മുഹമ്മദ്‌ കോയ, എം കെ ഹാജി, ഭൂതകാലത്തിന്റെ ജ്വാലമുഖങ്ങളിൽ നിന്ന് വർത്തമാന കാലത്തിനു വെളിച്ചം തേടുകയാണ് ഇവിടെ. ജീവിത ധന്യതയുടെ സങ്കീര്ണ്ണ ശോഭയാർന്ന ആ ഇടനിലങ്ങളിലൂടെ സ്വാതരം ഓരോ ചുവടും മുന്നോട്ട് നീങ്ങുന്ന ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗിന്റെ കരങ്ങൾക്ക് ശക്തി പകരേണ്ടത് രാജ്യസ്നേഹികളുടെ വിശ്വാസികളുടെ ബാധ്യതയാണ്. ഒന്നിച്ചായി നമ്മുക്കതിനായി ശ്രമിക്കാം. അവശത അനുഭവിക്കുന്ന ജനങ്ങൾക്ക്‌ ആശ്വാസമേകാം .....ജയ് ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ്

ഫോട്ടോകള്‍:;---

മദ്ധ്യത്തില്‍ -------ഖായിദേ മില്ലത്ത് മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ്

ഒന്നാം നിര------പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമ്മര്‍ ബാഫകി തങ്ങള്‍.

രണ്ടാം നിര -----മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്, പി എം എസ എ പൂക്കോയ തങ്ങള്‍., അബ്ദുറഹിമാന്‍ ബാഫകി തങ്ങള്‍, എ കെ എ അബ്ദുസമദ് സാഹിബ്.

മുന്നാം നിര-----ബി വി അബ്ദുല്ലക്കോയ, എം കെ ഹാജി, കൊട്ടാല്‍ ഉപ്പി സാഹിബ്, കെ എം സീതി സാഹിബ്, ബടെക്കണ്ടി പോക്കര്‍ സാഹിബ്, സി എച്ച് മുഹമ്മദ കോയ, ഗുലാം മുഹമ്മദ്‌ ബനാത്ത് വാല.

നാലാം നിര------സി കെ പി ചെറിയ മമ്മുക്കെയി, എം പി എം അഹമദ് കുരിക്കള്‍, ഹസ്സന്‍കുട്ടി കുരിക്കള്‍, ചാക്കീരി അഹമദ് കുട്ടി, ഓ കെ മുഹമ്മദ്‌ കുഞ്ഞി സാഹിബ്, പി സീതി ഹാജി, അബുകാദര്‍ കുട്ടി നഹ സാഹിബ് .


kadappaad...leagumaala

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (72 ) വി എം ഉമ്മര്‍ മാസ്റെര്‍

ജനനം. 1956 നവംബര്‍ 23 
ചെക്കു ഹാജിയുടെ മകന്‍
വൈസ് പ്രസിഡന്റ്‌ , പ്രസിഡന്റ്‌ താമരശ്ശേരി പഞ്ചായത്ത്
എം എസ എഫ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍
മുസ്ലിം യുത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ്‌
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
പതിമുന്നാം നിയമ സഭയിലേക്ക് (2011) കൊടുവള്ളിയില്‍ നിന്നും സിപിഎം എം മെഹബൂബിനെ 16552 വോട്ടിനു പരാജയപ്പെടുത്തി

വി. കുട്ട്യാലി സാഹിബ്

ഓര്മകളുടെ ഇന്നലെകളിലൂടെ നാം നമ്മുടെ നേതാക്കളെ ഒരന്വേക്ഷണം നടത്തുമ്പോള്..ഇന്ന് നാം എത്തിയ ഉയരങ്ങള്ക്ക് ഇന്നലെകളില് ജീവ ത്വാഗ്യം ചെയ്ത ഒട്ടനവധി പ്രാദേശിക നേതാക്കളെ നമ്മുക്ക് കാണാനാവും…അതില് പ്രധാനിയാണ്….വി.കുട്ട്യാലിയെന്ന് ആ ഉരുക്ക് മനുഷ്യന്…വിഭജനാന്തര ഇന്ത്യയില് തികച്ചും അനാഥമായ എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു സമുദായത്തെ തള്ള കോഴി തന്റെ കുഞുങ്ങള്ക്ക് സംരക്ഷണം നല്കുന്നത് പോലെ ഒരു പാട് ഭീഷണികള്ക്ക നടുവില് ``നിങ്ങള് ഒന്നിക്കുക ഭിന്നിക്കരുത് യെന്ന ഖുര് ആനീക സന്ദേശമുയര്ത്തി ഒരു കൊടി ക്കീഴില് അണി നിരത്തിയ മഹാനായ:ഖാഇദേ മില്ലത്ത് ഇസ്മാഹില് സാഹിബ് ഉയര്‍ത്തിയ ആ മഹത്തായ ആദര്ശത്തെ നെഞ്ചിലേറ്റി അതിന്റെ സന്ദേശ പ്രചരത്തിനായ് ഗ്രാമ ഗ്രാമാന്തരങ്ങളില്‍ കടന്ന് ചെല്ലുമ്പോള് സഹിക്കേണ്ട വന്ന ത്യാ...ഗം സ്വസമുദായത്തില്‍ പെട്ട ദേശീയ മുസ്ലിം പരിവേഷമണഞ കോണ്ഗ്രസ് കാരായ സാമ്പത്തീക മുതലാളിമാരും ജന്മികളും തങ്ങളുടെ ജോലിക്കാര്‍ ലീഗിനോട് ആഭിമുഖ്യം പുലര്ത്തിയതിന്റെ പേരില് അനുഭവിച്ച ത്യാഗം ഏറെയാണ്. അവരെ ജോലിയില് നിന്നും അകറ്റി നിര്ത്തി അത്തരം പ്രതി സന്ധികളെ തരണം ചെയ്ത് ഇരിക്കൂറിലും സമീപ പ്രദേശത്തും മലയോര മേഖലകളിലും പ്രാദേശിക ഘടക രൂപീകരണത്തിന് കേമ്പ് ചെയ്തായിരുന്നു…..ഹരിത ക്കൊടി നാട്ടിയത്….മര്ഹൂം.ഒ.കെ.മുഹമ്മദ് കുഞി സാഹിബ് .കക്കാട് മഹമൂദാജി….കമ്പില്‍ ഹസനന്‍ സാഹിബ് എന്നീ പ്രമുഖരില് വി.കുട്ട്യാലി സാഹിബിന്റെ സാന്നിദ്ധ്യം ഏറെയായിരുന്നു…ഏത് വെല്ലുവിളികളും തനിമയോടെ പരിഹരിക്കുന്നതിലല്‍ അദ്ദേഹത്തിന്റെ കഴിവിനെ ശത്രു പോലും സമ്മതിക്കാറുണ്ട്. സ്റ്റേറ്റ് മുസ്ലിം ലീഗ് അംഗമായും..ജില്ലലീഗിന്റെ പ്രഥമ നിലയിലും അദ്ദേഹം ഉയര്‍ന്നു.ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനവും കൈകാര്യം ചെയ്തിട്ടുണ്ട്.…സ്ഥാന മോഹത്തിന്റെ പിന്നിലെല്ല മറിച്ച് നാളെയുടെ വിജയത്തിനായ് നിങ്ങള് ഒന്നിക്കണമെന്നും നിസ്സ്വാര്ഥ സേവകനാകണമെന്നും പ്രവര്ത്തകരെ നിരന്തരം ഓര്മ്മപ്പെടുത്തും…..ആ ഓര്മകളിലൂടെ നാം നമ്മുടെ നേതാക്കളെ ഓര്ക്കുക നിസ്സാര്ഥ സേവകനായി ഈസമുദായത്തിനും…സമൂഹത്തിനുംരാജ്യത്തിന്റെ ഉത്തമ സേവകനായി നാം വര്ത്തിക്കുക….അതാണ് നമ്മുടെ നേതാക്കളെ സ്മരിക്കപ്പെടുമ്പോള് നാം ഏറ്റെടുക്കേണ്ടത് അത് പരിശുദ്ധ ഇസ്ലാമിന്റെ സന്ദേശമാണ്….ഈ സന്ദേശ പ്രചരണം നമ്മിലൂടെ വരും തല മുറക്കായ് കത്തിച്ച് വെക്കുക …ഇത് പോലെ ചരിത്രത്തിന്റെ തങ്കതാളുകളിലൂടെ –വിശ്വാസിക്ക് മരണമില്ല അവന്റെ കര്‍മ്മം അവന് ജീവനേകുമെന്ന തത്വം നാം നമ്മുടെ ജീവിതവുമയി വരിഞ് കെട്ടുക…..അല്ലാഹു നമ്മേയും അവരേയും ജന്നാത്തുല് ഫിര്ദൊസില് ഒരുമിച്ച് കൂട്ടുമാറാകട്ടെ…ആമീന്

മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രതിനിധികള്‍ ആയി മന്ത്രി സ്ഥാനങ്ങളില്‍ ഇരുന്നവരും ...കാലയളവും .

സി എച് മുഹമ്മദ്‌ കോയ ..----------വിദ്യാഭ്യാസ മന്ത്രി 1967 മാര്‍ച്ച്‌ 6 മുതല്‍ 1969 നവംബര്‍ 21 വരെ 
വിദ്യഭ്യാസ ആഭ്യന്തര മന്ത്രി...1969 നവംബര്‍ 1 മുതല്‍ 1970 അഗുസ്റ്റ് 1 വരെ യും 1970 ഒക്ടോബര്‍ 4 മുതല്‍ 1973 മാര്‍ച്ച്‌ 1 വരെയും
വിദ്യഭ്യാസ -ധനകാര്യമന്ത്രി ....1977 മാര്‍ച്ച്‌ 25 മുതല്‍ 1977 ഏപ്രില്‍ 25 വരെ
വിദ്യഭ്യാസ മന്ത്രി ...... 1977 ഏപ്രില്‍ 27 മുതല്‍ 1977 ഡിസംബര്‍ 20 വരെയും , -1978 ഒക്ടോബര്‍ 4 മുതല്‍ -1978 ഒക്ടോബര്‍ 27 വരെയും & 1978 ഒക്ടോബര്‍ 29 മുതല്‍ -1979. ഒക്ടോബര്‍ 7 വരെയും
മുഖ്യമന്ത്രി ................... 1979 ഒക്ടോബര്‍ 12 മുതല്‍ 1979. ഡിസംബര്‍ 1 വരെ
ഉപമുഖ്യമന്ത്രി .........1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച്‌ 17 വരെയും 1982 മേയ് 24 മുതല്‍ 1983 സപ്തംബര്‍ 28 വരെയും

എം പി എം അഹമദ് കുരിക്കള്‍ ----------------1967 മാര്ച് 6 മുതല്‍ 1968 ഒക്ടോബര്‍ 24 വരെ കേരളത്തിലെ പഞ്ചായത്ത്- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി

അബുകാദര്‍ കുട്ടി നഹ സാഹിബ്--------------പഞ്ചായത്ത് വകുപ്പ് മന്ത്രി....(1968 നവംബര്‍ 9 മുതല്‍ 1969 ഒക്ടോബര്‍ 21 വരെ )
ഗ്രാമ വികസന വകുപ്പ് മന്ത്രി (1969 നവംബര്‍ 1 മുതല്‍ 1970 അഗുസ്റ്റ് 1 വരെ )
ഭഷ്യ -ഗ്രാമ വികസന മന്ത്രി (1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്ച്ച് ‌ 25 വരെ )
ഗ്രാമ വികസന വകുപ്പ് മന്ത്രി .....(1977 ഏപ്രില്‍ 11 മുതല്‍ 1977 ഏപ്രില്‍ 25 വരെയും
1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെയും
1978 ഡിസംബര്‍ 9 മുതല്‍ 1979 ഒക്ടോബര്‍ 7 വരെയും
ഉപമുഖ്യമന്ത്രി....1983 ഒക്ടോബര്‍ 24 മുതല്‍ 1987 മാര്ച്ച് ‌ 25 വരെ

ചാക്കീരി അഹമദ് കുട്ടി------------------കേരള വിദ്യാഭ്യാസ മന്തി 1973 മാര്ച് 2 മുതല്‍ 1977 മാര്‍ച്ച്‌ 25 വരെ

യു എ ബീരാന്‍ സാഹിബ് ------------------------വിദ്യഭ്യാസ -സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി.(1978 ജനുവരി 27 മുതല്‍ 1978ഒക്ടോബര്‍ 3 വരെ )ഭക്ഷ്യ സിവില്‍ സപ്ലൈ വകുപ്പ് മന്ത്രി (1982 മെയ്‌ 24 മുത 1987 മാര്‍ച്ച്‌ 25 വരെ )

ഇ അഹമദ്------------- കേരള വ്യവസായ വകുപ്പ്മന്ത്രി .1982 മേയ് 24 മുതല്‍ 1987 മാര്ച്ച് ‌ 25 വരെ .2004 മുതല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗം ആയി തുടരുന്നു

പി കെ കുഞ്ഞാലിക്കുട്ടി----------------------വ്യവസായ സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി .1991 ജൂണ 24 മുതല്‍ 1995 മാര്ച്ച 16 വരെ
വ്യവസായ .മുന്‍സിപ്പല്‍ വകുപ്പ് മന്ത്രി 1995 മാര്‍ച്ച്‌ 22 മുതല്‍ 1996 മേയ് 9 വരെ
വ്യവസായ സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി 2001 മേയ് 17 മുതല്‍ 2004 അഗുസ്റ്റ് 29 വരെ
വ്യവസായ -സാമുഹ്യ ക്ഷേമ - IT വകുപ്പ് മന്ത്രി 2004 അഗുസ്റ്റ് 31 മുതല്‍ 2005 ജനുവരി 4 വരെ, പതിമുന്നാം നിയമസഭയില്‍ (2011) കേരള വ്യവസായ വകുപ്പ് മന്ത്രിയായി തുടരുന്നു

ഇ ടി മുഹമ്മദ്‌ ബഷീര്‍ -------------കേരള വിദ്യഭ്യാസ വകുപ്പ് മന്ത്രി 1991 ജൂണ്‍ 29 മുതല്‍1995 മാര്ച് 16 വരെയും .......1995 ഏപ്രില്‍ 20 മുതല്‍ 1996 മേയ് 9 വരെയും........2004 സപ്തബർ 5 മുതല്‍ 2006 മേയ് 12 വരെയും

സി ടി അഹമദാലി 0-------------------തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ...1991 ജൂണ 29 മുതല്‍ 1995 മാര്ച്ച 16വരെ
പൊതുമരാമത് വകുപ്പ് മന്ത്രി 1995 ഏപ്രില്‍ 20 മുതല്‍ 1996 മേയ് 9 വരെ

പി കെ കെ ബാവ ----------------------പൊതുമരാമത്ത് വകുപ്പ് മന്ത്രി. 1991 ജൂണ്‍ മുതൽ 1995മാര്ച്ച 16 വരെ
തദ്ദേശവകുപ്പ് മന്ത്രി 1995 ഏപ്രില്‍ 20 മുതല്‍ 1996 മേയ് 9 വരെ

എം കെ മുനീര്‍--------------------.------------,----------------കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി 2001 മേയ് 26 മുതൽ 2004 അഗുസ്റ്റ് 29 വരെയും 2004 സപ്തംബര്‍ 5 മുതൽ 2006 മേയ് 12 വരെയും
പതിമുന്നാം നിയമസഭയില്‍ (2011) കേരള പഞ്ചായത്ത് -സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്നു

കുട്ടി അഹമദ് കുട്ടി ------------തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി... 2004 സപ്റെമ്ബെര്‍ 5 മുതല്‍ 2006 മെയ്‌ 12 വരെ

നാലകത്ത് സൂപ്പി--------കേരള വിദ്യഭ്യാസ മന്ത്രി 2001 മേയ് 26 മുതല്‍ 2004 അഗുസ്റ്റ് 29 വരെ

ചെര്‍ക്കളം അബ്ദുള്ള..--------------തദ്ദേശവകുപ്പ് മന്ത്രി ...2001 മെയ്‌ 26 മുതല്‍ 2004 അഗുസ്റ്റ് 29 വരെ

വി കെ ഇബ്രാഹിം കുഞ്ഞു.---------------കേരളവ്യവസായ -സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി 2005 ജനുവരി 6 മുതല്‍ 2006 മേയ് 12 വരെ
പതിമുന്നാം നിയമസഭയില്‍ (2011) പൊതു മരാമത് വകുപ്പ് മന്ത്രി സ്ഥാനത് തുടരുന്നു

അബ്ദുറബ്ബ്=--------------------പതിമുന്നാം നിയമസഭയില്‍ (2011) വിദ്യാഭ്യാസ മന്ത്രി സ്ഥാനത് തുടരുന്നു

മഞ്ഞളാംകുഴി അലി-------------പതിമുന്നാംനിയമസഭയില്‍ (2011) നഗരവികസന വകുപ്പ് മന്ത്രി സ്ഥാനത് തുടരുന്നു

എം.കെ.ഹാജി സാഹിബ്


1940 കളില്‍ കേരളത്തില്‍ കോളറ എന്നാ രോഗം നാട്ടില്‍ ഒരു മഹാമാരിയായി പടര്‍ന്നു പന്തലിച്ചു നിന്ന കാലഘട്ടത്തില്‍ പകച്ചു നിന്ന ജനത്തിനു ആവെശമായത് എം കെ ഹാജി സാഹിബ് ആയിരുന്നു. മരണങ്ങള്‍ എല്ലാ വീടുകളിലേക്കും പടര്‍ന്നു കൊണ്ടിരിക്കുകയും ഗ്രാമങ്ങളില്‍ തേങ്ങലുകള്‍ മാത്രം നിറഞ്ഞ ഒരവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്‌.അത്യാവശ്യ ചികിത്സ സംവിതാനം പോലും ഇല്ലാത്ത കാലഘട്ടം ആയിരുന്നല്ലോ അന്ന്. പ്രത്യേകിച്ച് മലബാര്‍ പ്രദേശം. കോളറ ബാധിച്ചു മരിച്ചവരെ മറവു ചെയ്യാന്‍ അടുത്ത ബന്ധുക്കള്‍ പോലും മടിച്ചു നിന്ന ആ സമയത്ത് രോഗത്തെ ഭയക്കാതെ മുന്നില്‍ കാണുന്ന മരണത്തെ പോലും മറന്നു കൊണ്ട് രോഗികളെ സംരക്ഷിക്കുകയും മരണപ്പെട്ടവരെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സംസ്ക്കരിക്കാനും ധീരമായി മുന്നില്‍ നിന്നത് ഹാജി സാഹിബ് ആയിരുന്നു. കോളറ രോഗം നിയന്ത്രണ വിധേയമായപ്പോള്‍ മുന്നില്‍ കാണുന്നത് രക്ഷിതാക്കള്‍ നഷ്ട്ടപെട്ട അന്നന്നത്തെ അന്നത്തിനു പോലും വകയില്ലാത്ത കുഞ്ഞുങ്ങളെ ആയിരുന്നു. അവരെ എങ്ങിനെ സംരക്ഷിക്കും എന്ന ചിന്തയില്‍ നിന്നാണ് 1948 ല്‍ തിരൂരങ്ങാടി യതീംഖാന സ്ഥാപിതമാകുന്നത്. മലബാറിലെ സാമൂഹിക അന്തരീക്ഷത്തില്‍ അതൊരു വലിയ മുന്നേറ്റം തന്നെ ആയിരുന്നു. സീതിസാഹിബ് ട്രെയിനിംഗ് ഇന്‍സ്റിട്ട്യുറ്റ്, പോക്കര്‍ സാഹിബ് സ്മാരക കോളേജ്, കെ എം മൌലവി സ്മാരക അറബി കോളേജ് തുടങ്ങിയ അനുബന്ധസ്ഥാപനങ്ങളുമായി അത് പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു, രാഷ്ട്രീയ രംഗത്തും മൂന്നുകണ്ടന്‍ കുഞ്ഞമ്മദ് ഹാജി എന്ന എം കെ ഹാജി സജീവമായിരുന്നു. ഇന്ത്യയില്‍ മുസ്ലിം ലീഗുകാരനെ കാണാന്‍ പാടില്ല എന്ന് ഉത്തരവുകള്‍ ഇറങ്ങുന്ന കാലഘട്ടത്തില്‍ സ്വന്തം വാഹനത്തിന്റെ മുകളില്‍ മുസ്ലിം ലീഗ് പതാകയും കെട്ടിയായിരുന്നു അദ്ദേഹം ചങ്കൂറ്റം കാണിച്ചിരുന്നത്. ജീവകാര്യത്തിന്റെ മഹാ മനസും ഒരു പടയാളിയുടെ ശൌര്യവും അദ്ദേഹം കാണിച്ചിരുന്നു. മലബാര്‍ ജില്ല മുസ്ലിംലീഗ് ട്രെഷറര്‍, കേരള സംസ്ഥാന മുസ്ലും ലീഗ് ട്രെഷറര്‍, മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു